നാഷണൽ കോൺഫറൻസ് നേതാക്കൾ  ഫാറൂഖ് അബ്ദുല്ലയെയും ഉമർ അബ്ദുല്ലയെയും സന്ദർശിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 371 റദ്ദാക്കിയതിനെ പിന്നാലെ കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഒമര്‍ അബ്ദുല്ലയെയും കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി. 15 അംഗ സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്. ‌തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജമ്മുവിലെ നേതാക്കളെ വിട്ടയച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുതല്‍ രണ്ട് മാസമായി മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഒമര്‍ അബ്ദുല്ലയും തടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ശ്രീനഗറിലെ വസതിയിൽ കഴിയുന്ന ഫാറൂഖ് അബ്ദുല്ലക്കെതിരെ പൊതു സുരക്ഷ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. മകന്‍ ഫാറൂഖ് അബ്ദുല്ലയെ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലാണ് ‌തടവിലിട്ടിരിക്കുന്നത്. രണ്ട് മാസത്തിനിടെ ആദ്യമായാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മറ്റ് നേതാക്കന്മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജമ്മു മേഖല പ്രസിഡന്റ് ദേവേന്ദ്ര സിങ് റാണ, ചില എം.എല്‍.എമാർ അടക്കമുള്ള 15 പേരുള്ള പ്രതിനിധി സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്. രണ്ടു മാസങ്ങളിലധികമായി തുടരുന്ന നിയന്ത്രണാവസ്ഥക്ക് കുറവ് വരുത്തുമെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter