യുപി സർക്കാർ പതിച്ച പ്രക്ഷോഭകാരികളുടെ ഫോട്ടോകളുള്ള ബാനർ ഉടൻ നീക്കണമെന്ന്   അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഉത്തർ പ്രദേശിൽ നടന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തവരോട് പക പോക്കുന്ന നടപടിയുടെ ഭാഗമായി പ്രക്ഷോഭകാരികളുടെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍ സ്ഥാപിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ അലഹബാദ് ഹൈക്കോടതി. പ്രക്ഷോഭകാരികളെ അപകീർത്തിപ്പെടുത്തുന്ന ബാനറുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും മൂന്ന് മണിക്ക് മുമ്പ് ബാനറുകള്‍ നീക്കം ചെയ്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പൗരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ സ്ഥാപിച്ചത് അന്യായ നടപടിയാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ചാണ് ബാനര്‍ പതിച്ചത്. പ്രക്ഷോഭകര്‍ കുറ്റക്കാരാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യരുതെന്നും കോടതി പറഞ്ഞു

പ്രക്ഷോഭകരുടെ ഫോട്ടോ പതിച്ച നടപടിയിൽ സ്വമേധയാ കേസെടുത്തുകൊണ്ടാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter