ഹമാസ് തടവുകാരുടെ കുടുംബക്കാര്‍ക്ക് സന്ദര്‍ശനം നിഷേധിച്ച് ഇസ്രയേല്‍

ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഹമാസ് തടവുകാരെ തങ്ങളുടെ കുടുംബക്കാരെ കാണാന്‍ അനുമതി നിഷേധിച്ച് ഇസ്രയേല്‍ അധികൃതര്‍.
ഹമാസിന്റെ മേല്‍ സമ്മര്‍ദം ചെലുത്താനാണ് പുതിയ ക്രൂരമായ തീരുമാനമെന്ന് ഫലസ്ഥീന്‍ തടവുകാരുടെ മീഡിയ പ്രസ്താവിച്ചു. ഗാസയില്‍ ഹമാസ്  ഇസ്രേയല്‍ പട്ടാളക്കാരുടെ കുടുംബത്തെ പിടിച്ചുവെച്ചതിനോടുള്ള പ്രതികരണമാണ് ഈ നടപടിയെന്നാണ് മീഡിയ വിലയിരുത്തല്‍.
എന്നാല്‍ ഇസ്രേയലി തീരുമാനത്തെ ഹമാസ് തടവുകാര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഹമാസ് പോരാളികളോടുള്ള യുദ്ധത്തിന്റെ തുടക്കമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നതെന്നും ഹമാസ് തടവുകാരുടെ നേതാവ് വിശദീകരിച്ചു.
ഫലസ്ഥീന്‍ ജയില്‍ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 6500 ഫലസ്ഥീനികള്‍ ഇസ്രയേല്‍ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter