ഇന്ത്യയുമായി ഊഷ്മള ബന്ധത്തിന് താൽപര്യം പ്രകടിപ്പിച്ച് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാരക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ ആശങ്കയറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ഇന്ത്യയുമായി ക്രിയാത്മ ബന്ധം സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ താലിബാന്‍. അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ സഹകരണബന്ധത്തെയും താലിബാന്‍ സ്വാഗതം ചെയ്തു. 

''ഇന്ത്യയെ പോലുള്ള അയല്‍ രാജ്യങ്ങളുമായി, ഇരു രാജ്യങ്ങളുടെയും ദേശീയ താല്‍പര്യം സംരക്ഷിച്ചു കൊണ്ട് പരസ്പര ബഹുമാനത്തിലും അടിസ്ഥാനമായ ബന്ധം നിലനിലര്‍ത്താനാണ് താലിബാൻ ആഗ്രഹിക്കുന്നത്. അതോടൊപ്പം, അഫ്ഗാനിസ്താന്‍റെ പുനസംഘടനക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയും സഹകരണവും സ്വാഗതം ചെയ്യുന്നു''- ഖത്തറിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍ പറഞ്ഞു. അധിനിവേശത്തില്‍ നിന്ന് അഫ്ഗാനിസ്താനെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ താലിബാൻ അതിലുപരി മറ്റ് അജണ്ടകളൊന്നും തങ്ങള്‍ക്കില്ലെന്നും പറഞ്ഞു.

അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണ തേടാനായി യു.എസ് പ്രതിനിധി സല്‍മായ് ഖലിൽസാദ് നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനു പിന്നാലെയാണ് താലിബാന്‍റെ പ്രതികരണം.   അഫ്ഗാന്‍-താലിബാന്‍ സമാധാനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ഖലില്‍സാദ്. താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ്  മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter