സി.ബി.എസ്.ഇ സിലബസ് മാറ്റൽ:  ബി.ജെ.പി ഒളിയജണ്ട  പുറത്തെടുക്കുന്നു- ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
കോഴിക്കോട്: കോവിഡിന്‍റെ മറവില്‍ സി.ബി.എസ്.ഇ സിലബസ് മാറ്റി ബി.ജെ.പി ഒളിയജണ്ട പുറത്തെടുക്കുകയാണെന്ന് എം പിയും മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി. മതനിരപേക്ഷത ഭാഗം ഒഴിവാക്കിയത് അബദ്ധവശാല്‍ സംഭവിച്ചതല്ലെന്നും നാടിന്‍റെ മതേതര, ജനാധിപത്യ സ്വഭാവവും ചരിത്രവും പഠിച്ച്‌ നാളത്തെ ഇന്ത്യക്ക് നേതൃത്വം കൊടുക്കേണ്ട കുട്ടികള്‍ അനിവാര്യമായും പഠിക്കേണ്ട ഭാഗങ്ങളാണ് ഇപ്പോള്‍ വെട്ടിച്ചുരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒഴിവാക്കിയ ഭാഗങ്ങളില്‍ പൗരത്വം, മതനിരപേക്ഷത, ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങി പ്രധാന വിഷയങ്ങളെല്ലാം ഉള്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജനാധിപത്യ അവകാശങ്ങള്‍ സംബന്ധിച്ച ഭാഗം പൂര്‍ണമായും ഒഴിവാക്കിയതായും കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് എന്തെല്ലാം അവകാശ-അധികാരങ്ങള്‍ ഉണ്ട് എന്ന് കുട്ടികള്‍ പഠിച്ചാല്‍ അത് ഏകാധിപത്യ പ്രവണതക്കുനേരെ വിരല്‍ ചൂണ്ടാന്‍ പുതിയ തലമുറക്ക് കരുത്തേകുമോ എന്ന സംശയം സ്വാഭാവികമായും ബി.ജെ.പിക്കുണ്ടാകും.

'മതനിരപേക്ഷ ജനാധിപത്യം' എന്ന വാക്ക് തന്നെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന വാദം ഉയര്‍ത്തിയവരാണ് ബി.ജെ.പിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഈ നീക്കം രാജ്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കാനുള്ള നടപടി കൂടിയാണെന്നും പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter