യമൻ യുദ്ധം : ജനങ്ങൾ പട്ടിണിയിലേക്കെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും ഇറാന്റെ പിന്തുണയുള്ള ഹൂതികളും തമ്മിൽ നടക്കുന്ന ആഭ്യന്തര യുദ്ധം മൂലം തകർന്നു തരിപ്പണമായ യമനില്‍ അടിയന്തരമായി ഇടപെടണമെന്ന് സമ്പന്ന രാഷ്ട്രങ്ങളോട് ഐക്യരാഷ്ട്രസഭ അഭ്യരഥിച്ചു. യുദ്ധം ബാക്കി വെച്ച കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്നും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും യു.എന്നിന്‍റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) ഭാരവാഹികള്‍ പറഞ്ഞു.

"എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ചെയ്യണം. കുട്ടികളും മുതിര്‍ന്നവരും നേരത്തെ തന്നെ മരിച്ചു വീഴുകയാണ്. കൊറോണ ലോകത്തെ വരിഞ്ഞു മുറുക്കിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. രാജ്യത്തേക്ക് ഇറക്കുമതി നടക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് ക്രമാതീതമായി വില കൂടിയെന്നും ഡബ്ല്യൂ.എഫ്.പി വക്താവ് എലിസബത്ത് ബൈര്‍സ് പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ മാനുഷിക വെല്ലുവിളി നേരിടുന്നതായി യു.എന്‍ വിശേഷിപ്പിച്ച യമനില്‍ പട്ടിണി മരണമില്ലാതെ ഈ വര്‍ഷം മുന്നോട്ടു പോകണമെങ്കില്‍ 737മില്ല്യണ്‍ ഡോളര്‍ (ഏകദേശം 5542 കോടി രൂപ) ആവശ്യമാണെന്നാണ് ഡബ്ല്യു.എഫ്.പി വ്യക്തമാണ്. സ്വിസര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിസന്ധിയുടെ കണക്ക് എലിസബത്ത് ബൈര്‍സ് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 20 മില്ല്യണ്‍ ആളുകള്‍ അവശ്യ ഭക്ഷണ വസ്തുക്കള്‍ ലഭിക്കാതെ യമനിലുണ്ടെന്നാണ് കണക്ക്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter