ശ്രീലങ്കൻ കലാപത്തിനിടെ വിദ്വേഷ പ്രചാരണം: കാരണമായതിൽ ഫെയ്സ്ബുക്ക് മാപ്പ് പറഞ്ഞു
കൊളോംബോ: ശ്രീലങ്കയില്‍ രണ്ടുവര്‍ഷം മുമ്പ് ആസൂത്രിതമായി വലത് പക്ഷ വർഗീയ ശക്തികൾ നടത്തിയ മുസ്ലിംവിരുദ്ധ കലാപത്തില്‍ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വേദിയായതില്‍ മാപ്പുപറഞ്ഞ് ഫേസ്ബുക് രംഗത്തെത്തി. തതങ്ങളുടെ മാധ്യമത്തെ ആളുകള്‍ ദുരുപയോഗം ചെയ്തതില്‍ മാപ്പു പറയുന്നുവെന്നായിരുന്നു ഫേസ്ബുകിന്‍റെ പ്രസ്താവന.

ഫേസ്ബുക് വഴിയാണ് മുസ്ലിംകള്‍ക്കെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് കലാപത്തിലേക്ക് നയിക്കുകയായിരുന്നു. മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതില്‍ ഫേസ്ബുക് നടപടി സ്വീകരിച്ചില്ലെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ശ്രീലങ്കയില്‍ 44 ലക്ഷം ഫേസ്ബുക് ഉപഭോക്താക്കളുണ്ട്. കലാപത്തെതുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേസ്ബുക് നിരോധിക്കുകയും ചെയ്തു. കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി മസ്ജിദുകളും മുസ്‌ലിംകളുടെ കടകളും അഗ്നിക്കിരയായി. അക്രമം കൂടുതലും നടന്നത് ബുദ്ധിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളിലായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter