ഗുജറാത്ത് കലാപ വിഷയത്തിലെ പോസ്റ്റ് നീക്കം ചെയ്യാൻ നിര്‍ബന്ധിതനായി ജമ്മു-കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ
ശ്രീനഗർ: ഗുജറാത്ത് കലാപത്തിൽ മോദി നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ 2013ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി ജമ്മുകശ്മീരിലെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍. സംസ്ഥാന സൈബര്‍ പൊലീസ് വിഭാഗം സൂപ്രണ്ട് താഹിര്‍ അഷ്റഫാണ് 2013ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ കശ്മീരിലെ മാധ്യമപ്രവര്‍ത്തകക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്ക് പിന്നാലെയാണ് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ നടപടി.

2002ലെ ഗുജറാത്ത് വംശഹത്യയെകുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ കൊണ്ട് താഹിര്‍ അഷ്റഫ് 2013ല്‍ ട്വീറ്റ് ചെയ്ത പോസ്റ്റാണ് വിവാദമായിരിക്കുന്നത്. '2002 ലെ കലാപത്തെക്കുറിച്ച്‌ നരേന്ദ്ര മോദിയുടെ നായ്ക്കുട്ടി താരതമ്യം, അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥ സ്വഭാവം കാണിക്കുന്നു . ക്രൂരതയാണ്,' -എന്നായിരുന്നു താഹിര്‍ അഷ്റഫിന്റെ ട്വീറ്റ്.

എന്‍.ഡി.ടി.വി നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തില്‍ വംശഹത്യയെ കുറിച്ചുള്ള ചോദ്യത്തതിന് ഒരു നായ്ക്കുട്ടി കാറിനടിയില്‍ പെട്ടാല്‍ പോലും തന്നെ വേദനിപ്പിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി പറഞ്ഞത്. താഹിര്‍ അഷ്റഫിന്‍റെ ട്വീറ്റ് ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും ചര്‍ച്ചയാക്കുകയായിരുന്നു. നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും അഷ്റഫിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് ട്വീറ്റ് നീക്കം ചെയ്യാന്‍ പൊലീസ് നിര്‍ദേശിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter