ഇന്ത്യയില്‍ ഹിന്ദ്വുത ഫാഷിസം വര്‍ധിക്കുന്നു: യു.കെ മനുഷ്യാവകാശ കമ്മീഷന്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസം വര്‍ധിക്കുകയാണെന്നും കൂട്ടക്കുരുതികളും വംശീയ ഉന്മൂലനങ്ങളുമാണ അവര്‍ ലക്ഷ്യമിടുന്നതെന്ന ശക്തമായ വിമര്‍ശനവുമായി യു.കെ മനുഷ്യാവകാശ കമ്മീഷന്‍.

മുസ്‌ലിംകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും തുടരുന്ന ആള്‍ക്കൂട്ടക്കൊലകളും ആക്രമണങ്ങള്‍ക്കുമെതിരെ ഫാഷിസ്റ്റ് വിരുദ്ധ സംഘടനയായ സാഗ്‌സ് ബ്രിട്ടന്‍ പാര്‍ലിമെന്ററി സ്വക്വയറില്‍ കാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് (സാഗ്‌സ്) എന്ന മനുഷ്യാവകാശ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതും കാമ്പയിന്‍ സംഘടിപ്പിക്കുന്നതും.
ഭരണഘടനയെ സംരക്ഷിക്കുക, മോദിയെയും ഹിന്ദ്വുത ഫാഷിസത്തെയും പ്രതിരോധിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളും മുദ്യാവാക്യങ്ങളുമാണ് പാര്‍ലിമെന്റ് സ്വകയറിനടുത്ത്  ഗാന്ധിപ്രതിമക്കരികില്‍ പ്രതിഷേധക്കാരില്‍ നിന്നും ഉയര്‍ന്ന് കേട്ടത്.
തെരഞ്ഞെടുപ്പിന് ശേഷം ന്വൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,ഹിറ്റ്‌ലറുടെ കാലമാണ് വരുന്നത് സംഘടനയുടെ വക്താവ് വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter