ഫാസിസത്തിന്റെ സ്ത്രീവിരുദ്ധത എന്തുകൊണ്ട് ചര്‍ച്ചയാവുന്നില്ല?

ദലിത്-സ്ത്രീ വിഭാഗങ്ങള്‍ക്കു നേരെയുള്ള ശാശ്വതമായ പീഡനങ്ങള്‍ക്ക് സൈദ്ധാന്തിക പിന്‍ബലം നല്‍കുകയാണ് ഫാസിസിം ഉയര്‍ത്തിപ്പിടിക്കുന്ന മനുസ്മൃതി. ഇന്ത്യയുടെ പല ഭാഗത്തും ഇന്നിത് പല രൂപത്തില്‍ പ്രചരിക്കുന്നുണ്ട്. 

സ്വന്തമായി യാതൊരു വിലയും നിലയുമില്ലാത്ത ജന്മങ്ങളായാണ് മനുസ്മൃതി സ്ത്രീകളെ കാണുന്നത്. പുരുഷനു മുമ്പിലെ കേവലം ഉപകരണങ്ങള്‍ മാത്രമാണ് അവരെന്ന് അത് പലയിടങ്ങളിലായി സൂചിപ്പിക്കുന്നു. സ്ത്രീകളെ അവഹേളിക്കുകയും നിസ്സാരവല്‍കരിക്കുകയും ചെയ്യുന്ന ധാരാളം നിയമങ്ങള്‍ അവളുമായി ബന്ധപ്പെട്ട് മനുസ്മൃതിയില്‍ കാണാം. അതില്‍നിന്നും ചിലത് ഇങ്ങനെ വായിക്കാം:67
    1. സ്ത്രീ സദാ അവളുടെ കുടുംബത്തിലെ പുരുഷന്മാരെ ആശ്രയിച്ചു കഴിയേണ്ടവളാണ്. അവര്‍ ഭൗതിക കാര്യങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ സ്ത്രീകള്‍ മാറ്റാരുടെയെങ്കിലും നിയന്ത്രണത്തില്‍ സൂക്ഷിക്കപ്പെടണം.
    2. കുട്ടിക്കാലത്ത് പിതാവിന്റെയും യുവത്വത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ധക്യത്തില്‍ മക്കളുടെയും കീഴില്‍ അവള്‍ കഴിഞ്ഞുകൂടണം. സ്ത്രീ ഒരു കാലത്തും നിരാശ്രത്വം അനുവദിക്കപ്പെടുന്നില്ല.
    3. തെറ്റു ചെയ്യാനുള്ള വാസനയില്‍നിന്നും സ്ത്രീ തടയപ്പെടണം. കാരണം, അവളുടെ അത്തരം ചെയ്തികള്‍ രണ്ടു കുടുംബങ്ങളിലേക്ക് അതിന്റെ ദുരനുഭവം കൊണ്ടുവരുന്നതാണ്.
    4. തങ്ങളുടെ ഭാര്യമാരെ നിരന്തരം നിരീക്ഷിക്കല്‍ എല്ലാ ജാതികളുടെയും സുപ്രധാന ജോലിയില്‍ പെട്ടതാണ്. ദുര്‍ബലനായ ഭര്‍ത്താവാണെങ്കിലും അത് നിര്‍വഹിക്കണം.
    5. തന്റെ ഭാര്യയെ സൂക്ഷ്മതയോടെ പരിപാലിച്ചാല്‍ തന്റെ ഭാവി കുടുംബത്തിന്റെ ശുദ്ധി സംരക്ഷിക്കപ്പെടും.
    6. ശക്തി ഉപയോഗിച്ചാകരുത് പുരുഷന്‍ സ്ത്രീകളെ സംരക്ഷിക്കേണ്ടത്. അതിന് താഴെ പറയുന്ന വഴികള്‍ സ്വീകരിക്കേണ്ടതാണ്:
    7. സമ്പത്ത് സമാഹരണം, എല്ലാം വൃത്തിയായി സൂക്ഷിക്കല്‍, മതകീയ ഉത്തരവാദിത്തങ്ങള്‍ ചെയ്യല്‍, ഭക്ഷണം തയ്യാറാക്കല്‍, വീട്ടു സാധനങ്ങള്‍ നോക്കി പരിപാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭാര്യയെ ഉപയോഗപ്പെടുത്തുക.
    8. വീട്ടില്‍ അടിമകളെപ്പോലെ അനുസരണയോടെ ജീവിക്കുന്ന സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല. അങ്ങനെയല്ലാത്തവരുടെ സുരക്ഷയിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
    9. സ്ത്രീ അവളുടെ സൗന്ദര്യത്തെ കുറിച്ചോ പ്രായത്തെ കുറിച്ചോ ശ്രദ്ധിക്കരുത്. പുരുഷനാണ് അവര്‍ക്ക് സൗന്ദര്യവും വൈകൃതവും നല്‍കുന്നത്.
    10. ദൈവം സൃഷ്ടിപ്പില്‍ അവള്‍ക്കു നല്‍കിയ പ്രകൃതം മനസ്സിലാക്കി പുരുഷന്‍ ഉല്‍സാഹത്തോടെ അവളെ ശ്രദ്ധിക്കണം.
    12. സൃഷ്ടിപ്പിന്റെ ഘട്ടത്തില്‍ സ്വന്തം വീട്, ആഭരണങ്ങള്‍ തുടങ്ങിയവയോടുള്ള സ്‌നേഹം, ദുഷിച്ച ആഗ്രഹങ്ങള്‍, രോഷം, അസൂയ, വിശ്വസ്തയില്ലായ്മ തുടങ്ങി പല ചീത്ത സ്വഭാവങ്ങളും മനു അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
    13. വേദഗ്രന്ഥങ്ങളുടെ കാര്യത്തില്‍ സ്ത്രീക്ക് പ്രത്യകം അവകാശങ്ങളൊന്നുമില്ല. പക്ഷെ, വേദം അറിയാത്ത സ്ത്രീ അശുദ്ധയായിരിക്കും.
    മനുസ്മൃതിയില്‍നിന്നും എടുത്തുദ്ധരിച്ച ഈ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മനു സൂദ്രര്‍ എന്ന് വിശേഷിപ്പിക്കുന്ന അധസ്ഥിത വിഭാഗത്തിനെതിരെ ഇത് ഏറെ വിഷലിപ്തവും അതി ക്രൂരവുമായ നിയമങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സ്ത്രീയെ പുരുഷനു മുമ്പിലെ കേവലം ഒരു ഭോഗ വസ്തു മാത്രമായി അവതരിപ്പിക്കുന്നത് ഇതില്‍ തെളിഞ്ഞുകാണാം. അതുകൊണ്ടാകാം 20 ാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ സ്വേച്ഛാധിപത്യപരമായ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഫ്രഡറിക് നീഷെ ഈ രചനയെ ഏറെ മഹത്തരമായി കണ്ടത്. 
    
    സ്ത്രീകള്‍ക്കും ദലിതുകള്‍ക്കുമെതിരെ മനുസ്മൃതി മുന്നോട്ടു വെക്കുന്ന വെറുപ്പിനെക്കുറിച്ച് ഇത്തരം പ്രസാധകര്‍ ബോധവാന്മാരല്ല. ഇത്തരം പുസ്തകങ്ങളുടെ വര്‍ദ്ധിച്ച പ്രസിദ്ധീകരണത്തിനും ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചക്കുമിടയില്‍ വലിയ ബന്ധം കണ്ടെത്താന്‍ കഴിയും. പഴയ സുവര്‍ണ കാലത്തെ പുന:സൃഷ്ടിച്ചുകൊണ്ടുവരികയെന്ന ആര്‍.എസ്.എസ്സിന്റെയും ഹിന്ദു വലതുപക്ഷത്തിന്റെയും സ്വപ്‌നം ഏറെ അപകടങ്ങള്‍ നിറഞ്ഞതാണെന്ന് നാം തിരിച്ചറിയാന്‍ സമയം അധിക്രമിച്ചിരിക്കുന്നു. ക്രിസ്ത്യാനികളുടെയോ മുസ്‌ലിംകളുടെയോ കാര്യത്തില്‍ മാത്രമല്ല, ഹിന്ദു ദലിതുകളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ പോലും ഇത് അനുവദിച്ചുനല്‍കുന്നില്ല. മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങളോട് അവര്‍ക്കുള്ള അമിതമായ താല്‍പര്യം വ്യക്തമാക്കുന്നത് ഹിന്ദു സമൂഹത്തില്‍നിന്നുതന്നെയുള്ള സ്ത്രീകളും ദലിതുകളും തന്നെയാണ് അവരുടെ പ്രധാനപ്പെട്ട ഉന്നം എന്നതാണ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter