ലോക്ഡൗൺ മറവിൽ കൂടുതൽ പൗരത്വ സമരക്കാർക്കെതിരെ നടപടി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസർക്കാറിന്റെ പകപോക്കൽ നടപടി തുടരുന്നു; മുസ്‌ലിംകൾക്കെതിരെ വിവേചനം കാണിക്കുന്ന ബില്ലിനെതിരെ സമരം ചെയ്ത രണ്ട് ജെ.എന്‍.യു വനിതാ വിദ്യാര്‍ഥി നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. പിംജറാ തോഡ് എന്ന വിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവരാണ് അറസ്റ്റിലായത്.

ഡൽഹി കലാപത്തിന് പ്രേരണ നൽകി മുദ്രാവാക്യങ്ങൾ ഉയർത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ പ്രകടനം നടത്തിയതിന് പിന്നാലെ ഫെബ്രുവരി 23 ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് സമരം നടത്തിയതിനാണ് ഇവർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

186, 353 എന്നീ ഐ.പി.സി വകുപ്പുകൾ ഉപയോഗപ്പെടുത്തിയാണ് അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, സഫൂറ സർഗാർ, ആസിഫ് തൻഹ എന്നിവർക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിരുന്നു. ലോക് ഡൗൺ മൂലം അറസ്റ്റിനെതിരെ പ്രതിഷേധമുയരില്ലെന്ന ഉറപ്പിലാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നിരവധി സംഘടനകൾ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter