ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തഅര്‍ദന് സമാധാന നോബെല്‍ നല്‍കണമെന്ന ആവശ്യമുയരുന്നു

ക്രിസ്ട്ചര്‍ച്ച് ഭീകരാക്രമണത്തിനെ തുടര്‍ന്ന് രാജ്യത്ത് പക്വമായ തീരുമാനങ്ങളും നിലപാടുകളും കൈകൊണ്ട ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ദന് സമാധാന നോബെല്‍ സമ്മാനം നല്‍കണമെന്ന ആവശ്യമുയരുന്നു.

20,000ത്തോളം പേര്‍ ഒപ്പുവെച്ച രണ്ട് പരാതികളാണ് ജസീന്ത അര്‍ദേന്റെ സമാധാന നോബെലിനായി ആവശ്യമുന്നയിച്ചിരിക്കുന്നത്.
ജസീന്ത ആര്‍ദന്‍ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇരകളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ പരിഗണിക്കുകയും അവരോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തിരുന്നു.
ന്യൂസിലാന്‍ഡ് സര്‍ക്കാറും  അത്തരം  പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും രാജ്യത്ത് തോക്ക് ഉപയോഗ നിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു.
ഭീകരാക്രമണം ന്യൂസിലാന്‍ഡിലെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോബെല്‍ ഫൗണ്ടേഷനാണ് ഈ അന്താരാഷ്ട്ര അവാര്‍ഡ് നല്‍കാറ്, ന്യൂസിലാന്‍ഡില്‍ നിന്ന് ഇത് വരെ മൂന്ന് പേര്‍ക്ക് മാത്രമാണ് നോബെല്‍ നല്‍കിയിട്ടുള്ളത്.
ഈയടുത്ത് ലോഞ്ച് ചെയ്ത ചെയ്ഞ്ച്.ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ ഇതിനോടകം തന്നെ ജസീന്ത അര്‍ദന്റെ നോബെല്‍ ആവശ്യമുയര്‍ത്തി 16,600 പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.
മറ്റൊരു ഫ്രഞ്ച് വെബ്‌സൈറ്റായ ആവാസ്.ഓര്‍ഗില്‍ ഇത് വരെ 2,800 പേര്‍ ഒപ്പുവെക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter