ബാബരി കേസ് വാദിച്ചത് ഹിന്ദുക്കൾക്ക് കൂടി, അതിന്റെ പേരിൽ വലിയ പ്രയാസം നേരിടേണ്ടി വന്നെന്നും രാജീവ് ധവാൻ
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ചുള്ള കേസില്‍ താൻ ഹാജരായത് മുസ്ലിംകള്‍ക്കുവേണ്ടി മാത്രമായിരുന്നില്ലെന്നും രാജ്യത്തെ മതേതര ലിബറല്‍ ചിന്താഗതിക്കാരായ ഹിന്ദുക്കള്‍ക്കുവേണ്ടി കൂടിയായിരുന്നുവെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ രാജീവ് ധവാന്‍. ബാബരി ഭൂമി കേസിലെ വിധിക്കു ശേഷം ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ധവാൻ ഈ പരാമർശം നടത്തിയത്. കേസിൽ ഹാജരായതിന്റെ താൻ പേരില്‍ അനുഭവിച്ച പീഡനങ്ങളും ധവാന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ബാബരി ഭൂമി കേസില്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി വാദിച്ചതിന് മലാഭിഷേകം പോലും സംഘ് പരിവാറില്‍നിന്ന് നേരിടേണ്ടി വന്നുവെന്നും ധവാന്‍ പറഞ്ഞു. അതേസമയം ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെ അദ്ദേഹം ശക്തമായി വിമർശിച്ചു. സമാധാനത്തിനുവേണ്ടി വിധി പുറപ്പെടുവിക്കുകയല്ല സുപ്രീംകോടതിയുടെ പണിയെന്നും പൂര്‍ണമായും നീതി നടപ്പാക്കലാണെന്നും ധവാന്‍ അഭിപ്രായപ്പെട്ടു. .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter