കുവൈത്തിന് നന്ദി പറഞ്ഞതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം: ട്വീറ്റിൽ ഉറച്ച് നിൽക്കുന്നതായി ഡോ. സഫറുല്‍ ഇസ്‍ലാം
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും വിദ്വേഷ പ്രചരണങ്ങളെയും വിമർശിച്ച് അനുയോജ്യമായ കുവൈത്ത് രംഗത്തെത്തിയതിന് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തതിന് രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‍ലാം താൻ മാപ്പ് പറഞ്ഞുവെന്ന രീതിയിൽ ചാനലുകളിൽ വന്ന വാർത്തയിൽ വിശദീകരണവുമായി രംഗത്ത്.

താൻ മാപ്പ് പറഞ്ഞു എന്ന രീതിയിൽ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് വാസ്തവവിരുദ്ധമാണെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. കുവൈത്തിന് നന്ദി പറഞ്ഞ് താന്‍ എഴുതിയ ട്വീറ്റില്‍ ഉറച്ചു നില്‍ക്കുന്നതായും അതില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സഫറുല്‍ ഇസ്‍ലാം വ്യക്തമാക്കി.

രാജ്യം അതീവ മെഡിക്കല്‍ എമര്‍ജന്‍സി സാഹചര്യത്തില്‍ പോയികൊണ്ടിരിക്കുന്ന സമയത്ത് ആ ട്വീറ്റ് പോസ്റ്റ് ചെയ്തതിലാണ് താന്‍ ഖേദം പ്രകടിപ്പിച്ചതെന്നും അത് വളച്ചൊടിക്കരുതെന്നും സഫറുല്‍ ഇസ്‍ലാം പറഞ്ഞു. ട്വീറ്റ് ഇപ്പോഴും തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകളില്‍ ലഭ്യമാണെന്നും മെയ് ഒന്നിന് പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പില്‍ അത് കൃത്യമായി തന്നെ പറഞ്ഞിട്ടുണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും സഫറുല്‍ ഇസ്‍ലാം പറഞ്ഞു.

രാജ്യത്തെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുടര്‍ന്നും പോരാടുമെന്നും എഫ്.ഐ.ആര്‍, അറസ്റ്റ്, ജയിലിലടക്കല്‍ എന്നിവയിലൂടെ എന്റെ രാജ്യത്തെയും ജനങ്ങളെയും രാജ്യത്തിന്റെ മതനിരപേക്ഷ ഭരണഘടനയെയും ബോധ്യത്തോടെ പിന്തുടര്‍ന്നുള്ള എന്റെ യാത്രയെ തടയാന്‍ കഴിയില്ലെന്നും സഫറുല്‍ ഇസ്‍ലാം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter