1971 ന് ശേഷം ആരും ഇന്ത്യയിലേക്ക് പാലായനം ചെയ്തിട്ടില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍

പ്രസിദ്ധീകരിക്കപ്പെട്ട ആസ്സാം പൗരത്വ ബില്ലില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ ബംഗ്ലാദേശികളെന്ന് ആക്ഷേപിച്ച അസം ധനമന്ത്രി ബിശ്വ ശർമക്കെതിരെ കടുത്ത വിമർശനവുമായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ രംഗത്തെത്തി. പൗരത്വ പട്ടിക തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം 1971 ല്‍ ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതിന് ശേഷം ഒരാളും ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ലെന്നും വ്യക്തമാക്കി. പട്ടികയില്‍ നിന്ന് പുറത്തായവരെ ബംഗ്ലാദേശ് സ്വീകരിക്കണമെന്നായിരുന്നു അസം മന്ത്രി ബിശ്വ ശർമ പറഞ്ഞിരുന്നത്. എന്നാല്‍ അത് തള്ളിക്കളഞ്ഞ അദ്ദേഹം ഇന്ത്യക്ക് പരാതിയുണ്ടെങ്കില്‍ ഔദ്യോഗികമായി ബന്ധപ്പെടട്ടെയെന്നും ആവശ്യപ്പെട്ടു. ആസ്സാം പൗരത്വ പട്ടിക ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇത് സംബന്ധിച്ച് ബംഗ്ലാദേശുമായി ചർച്ചകള്‍ നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രമണ്യന്‍ ജയശങ്കർ വ്യക്തമാക്കിയിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter