ഹിന്ദുത്വ തീവ്രവാദികളെ നിലക്ക് നിര്‍ത്താന്‍ ഇന്ത്യ തയ്യാറാവണമെന്ന് ഇറാൻ പരമോന്നത ആത്മീയ നേതാവ്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ കടുത്ത വിമർശനവുമായി വീണ്ടും ഇറാൻ. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയാണ് ഹിന്ദു കലാപകാരികൾക്കെതിരെ ആഞ്ഞടിച്ചത്. ഹിന്ദുത്വ തീവ്രവാദികളെ നിലക്ക് നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ മുസ് ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്ന് ഖാംനഇ വ്യക്തമാക്കി. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുത്വ തീവ്രവാദികളേയും അവരുമായി ബന്ധപ്പെട്ട പാര്‍ട്ടികളേയും ഇന്ത്യ നിയന്ത്രിക്കാന്‍ തയ്യാറാവണമെന്നും ഖാംനഇ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വംശഹത്യക്കെതിരേ ഇറാന്‍ വിദേശകാര്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter