ശാഹീൻ ബാഗിൽ വെടിവെച്ചയാൾ മോദിയുടെയും അമിത്ഷായുടെയും സേവകനെന്ന് പിതാവ്

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മുഖമായി മാറിയ ഡൽഹിയിലെ ശാഹീന്‍ബാഗില്‍ വെടിവെച്ച പ്രതി കപില്‍ ഗുജ്ജാറിന്റെ പിതാവ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി.

തന്റെ മകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സേവകനാണെന്ന് ഗുജ്ജാറിന്റെ പിതാവ് വ്യക്തമാക്കി.

നേരത്തെ തന്റെ മകന് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു പിതാവ് വ്യക്തമാക്കിയിരുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ഷാഹിൻ ബാഗ് സമരം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് സമാധാനപൂർവ്വം പ്രതിഷേധം നടത്തിയിരുന്ന സമരക്കാർക്ക് നേരെ നേരെ അജ്ഞാതൻ നിറയൊഴിച്ചത്.

വെടിവെച്ചത് എഎപി പ്രവർത്തകനാണെന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്. പിതാവിന്റെ വെളിപ്പെടുത്തലോടെ പോലീസും ബിജെപിയും വെട്ടിലായിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter