മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ നീട്ടിയത് ക്രൂരമായ നടപടി- ഉമർ അബ്ദുല്ല
ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്രസർക്കാർ തടങ്കലിലാക്കിയ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ നീട്ടിയതിനെതിരെ മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍‌.സി) വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ല രംഗത്തെത്തി. മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടിയത് അവിശ്വസനീയമാംവിധം ക്രൂരവും പ്രതിലോമകരവുമാണെന്ന് ഉമർ അബ്ദുല്ല തുറന്നടിച്ചു.

'കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല. അതിന്‍റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ജമ്മു കശ്മീരില്‍ സുഹൃദ്വലയങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം ശത്രുക്കളെ സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. തന്റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗറിന്‍റെ തടവ് പൊതുസുരക്ഷാ നിയമപ്രകാരം (പി‌എസ്‌എ) മൂന്നുമാസം നീട്ടിയതിനെയും ഉമര്‍ അബ്ദുല്ല വിമർശിച്ചു. ജമ്മു കശ്മീര്‍ സാധാരണ നിലയിലായെന്ന് ഗീര്‍വാണം മുഴക്കുന്ന മോദി സര്‍ക്കാര്‍, മുഫ്തിയുടെ തടങ്കല്‍ നീട്ടലിലൂടെ ജമ്മു കശ്മീരിനെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter