കശ്മീരിലെ നിയന്ത്രണങ്ങൾ എടുത്ത് കളയാത്തതിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിന് കലാപം ഉണ്ടാവുന്നത് വരെ കാത്തിരിക്കണമോ എന്ന് സുപ്രീംകോടതി ചോദിച്ചു. കശ്മീരിൽ കലാപങ്ങൾ ഉണ്ടാകും എന്ന കണക്കുകൂട്ടലിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജസ്റ്റിസ് ബി.ആർ ഗവായി കൂട്ടിച്ചേർത്തു. ഏത് സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചാലും അത് ആളുകളെ ബാധിക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഇതിനോട് പ്രതികരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ത്യൻ ഭരണഘടനയുടെ 356 ആം വകുപ്പ് പ്രകാരം ഒരു സംസ്ഥാനം മുഴുവൻ അടച്ചുപൂട്ടാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ മാത്രമേ സാധ്യമാകൂ എന്ന് ബോധിപ്പിച്ചു. ഇതാകട്ടെ പാർലമെന്റിന്റെ വിലയിരുത്തലിന് വിധേയമാണ്. ഏത് വ്യവസ്ഥ പ്രകാരമാണ് കശ്മീരിലെ 70 ലക്ഷത്തിലേറെ മനുഷ്യരെ അടച്ചുപൂട്ടി ബന്ദികളാക്കിയത്. ഒരു ജനത ഒന്നാകെ കുഴപ്പക്കാരനാണ് എന്ന് പറയാൻ തെളിവ് എവിടെയന്നും സിബൽ ചോദിച്ചു. ഇത് ഏർപ്പെടുത്തുമ്പോൾ പാലിക്കേണ്ട ഭരണഘടന തത്വങ്ങൾ കേന്ദ്രം പാലിച്ചില്ലെന്നും സിബൽ കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter