കശ്മീർ ഒരു ജയിലായി പ്രഖ്യാപിക്കുന്നതാണ് ഭേദം-മുഹമ്മദ് യൂസഫ് തരിഗാമി
ന്യൂഡല്‍ഹി: കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ പൊതു സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതിനെതിരെ കടുത്ത വിമർശനവുമായി എം.എല്‍.എയും സി.പി.എം നേതാവുമായ മുഹമ്മദ് യൂസുഫ് തരിഗാമി. ജയിലിലുള്ളതില്‍ കൂടുതല്‍ സ്വാതന്ത്ര്യമൊന്നും ഇപ്പോള്‍ കശ്മീരിലില്ലെന്നും മൊത്തത്തില്‍ ഒരു ജയിലായി പ്രഖ്യാപിക്കുകയാണ് ഇതിലും ഭേദമെന്നും തരിഗാമി പറഞ്ഞു. നേതാക്കളെ ഓരോരുത്തരെയായി പൊതു സുരക്ഷ നിയമ പ്രകാരം ജയിലിലാക്കുകയാണ് സര്‍ക്കാര്‍. കശ്മീര്‍ തന്നെ ജയിലായി പ്രഖ്യാപിച്ചാല്‍ ഈ പ്രയാസം കുറഞ്ഞു കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം ബുധനാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് തരിഗാമി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കശ്മീരില്‍ സ്ഥിതി ശാന്തമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, എന്തുകൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു.

കശ്മീരിനെ കേന്ദ്രം ഒരു റിയല്‍ എസ്റ്റേറ്റ് വിഷയമാക്കി ചുരുക്കുന്നത് പരിഹാസ്യമാണ്. താഴ്‌വരയിലെ ഭൂരിഭാഗം ഹോട്ടലുകളും ഗെസ്റ്റ് ഹൗസുകളും ജയിലുകളാക്കി മാറ്റി. കശ്മീര്‍ വിപണി തകര്‍ന്നടിഞ്ഞു. കൗരകൗശല വിപണിയും ടൂറിസം മേഖലയും തകര്‍ന്നു-അദ്ദേഹം പറഞ്ഞു. 36 കേന്ദ്രമന്ത്രിമാര്‍ ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ചു. എന്ത് ഗുണമുണ്ടായി? ജമ്മുവും ലഡാക്കും ഇപ്പോള്‍ കടുത്ത പ്രയാസത്തില്‍ നിലവിളിക്കുകയാണ്. അവരുടെയും അവകാശങ്ങള്‍ ഇല്ലാതായി എന്നും തരിഗാമി പറഞ്ഞു.

അതിനിടെ കശ്മീരില്‍ എന്തുകൊണ്ട് ശാഹീന്‍ബാഗ് പോലൊരു സമരം നടക്കുന്നില്ലെന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൃത്യമായ മറുപടി നൽകി, തിഹാര്‍ ജയിലില്‍ ശാഹീന്‍ബാഗ് പോലൊരു സമരം നടത്താന്‍ കഴിയാത്തത് പോലെ കശ്മീരിലും കഴിയില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter