ഡൽഹിയിലെ 6 സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചു: ഡൽഹി സർവ്വകലാശാല തലവൻ മരണപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിലെ 6 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെൻറ് തലവൻ വാലി അക്തർ നദ്‌വി മരണപ്പെട്ടു. കൊറോണ ലക്ഷണങ്ങൾ ഉണ്ടായിട്ടും മറ്റു കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കാൻ ആശുപത്രികൾ വിസമ്മതിച്ചതാണ് മരണത്തിൽ കലാശിച്ചത്.

അക്ബർ സാഹിബിന്റെ മരണത്തെത്തുടർന്ന് ഡൽഹിയിലെ ആരോഗ്യ വകുപ്പിലെ അധികൃതർക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി സർവ്വകലാശാല അധ്യാപക കൂട്ടായ്മയുടെ മുൻ തലവനായ ഡോ ആദിത്യ നാരായൺ മിശ്ര. അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാൻ ആശുപത്രികൾ തോറും കുടുംബാംഗങ്ങൾ നടന്നെങ്കിലും ഒരു ആശുപത്രിയും ഇതിന് തയ്യാറായില്ലെന്നും അതേ തുടർന്നാണ് മരണം സംഭവിച്ചതെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോ: മിശ്ര പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഇത്തരം സ്വകാര്യ ആശുപത്രികൾക്ക് മേൽ യാതൊരു നിയന്ത്രണവുമില്ലെന്നും അവർക്ക് തോന്നുന്നത് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 2 നാണ് അക്തറിന് പനി ബാധിക്കുന്നത്. ഇതേ തുടർന്ന് ഡൽഹിയിലെ ബൻസാൽ ഹോസ്പിറ്റൽ, ഹോളി ഫാമിലി ഹോസ്പിറ്റൽ, ഫോർട്ടിസ് ഹോസ്പിറ്റൽ, ഖൈറാത്തി ഹോസ്പിറ്റൽ, കൈലാഷ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെല്ലാം ബന്ധുക്കൾ എത്തിയിരുന്നു. എന്നാൽ സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. അറബിക്ക് ഡിപ്പാർട്ട്മെന്റിന്റെ തലവനായി രണ്ടു പ്രാവശ്യം അവസരം ലഭിച്ച വ്യക്തിയാണ് അക്തർ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter