മസ്ജിദിനായി ഭൂമി നൽകുന്നുവെങ്കിൽ 67 ഏക്കറിനുള്ളില്‍ തന്നെ വേണമെന്ന് കേസിലെ പ്രധാന പരാതിക്കാരൻ
ലഖ്‌നൗ: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയും മുസ്‌ലിം വിഭാഗത്തിന് മസ്ജിദ് നിർമിക്കാൻ മറ്റൊരിടത്ത് 5 ഏക്കർ ഭൂമി നൽകാൻ സർക്കാരിനോടാവശ്യപ്പെട്ടും സുപ്രീം കോടതി നടത്തിയ വിധിയിൽ പ്രതികരണവുമായി കേസിലെ പ്രധാന പരാതിക്കാരനായ ഇഖ്ബാല്‍ അന്‍സാരി. തര്‍ക്കകേസില്‍ മസ്ജിദ് നിര്‍മ്മിക്കുവാന്‍ വേണ്ടി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ തന്നെ വേണമെന്ന് അന്‍സാരി ആവശ്യപ്പെട്ടു. അങ്ങനയല്ലെങ്കില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പരാതിക്കാരനായ ഹാജി മെഹ്ബൂബും വിഷയത്തില്‍ പ്രതികരിച്ചു. ഞങ്ങള്‍ ഈ മിഠായി സ്വീകരിക്കുകയില്ലെന്നും എവിടെയാണ് ഞങ്ങള്‍ക്ക് ഭൂമി തരുന്നതെന്ന് വ്യക്തമാക്കണമെന്നുമാണ് ഹാജി മെഹ്ബൂബ് പ്രതികരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter