രാജ്യത്തെ ബോംബാക്രമണത്തിന് പിന്നില്‍ മുസ്‌ലിംകളല്ല: ശ്രീലങ്കന്‍ പ്രസിഡണ്ട്

ശ്രീലങ്കയില്‍ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ മുസ്‌ലിംകളല്ലെന്നും മയക്കുമരുന്ന് മാഫിയയാണെന്നും ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേന.

ഏപ്രില്‍ 21 ന് നടന്ന ബോംബാക്രമണം മുസ്‌ലിം തീവ്രവാദി സംഘടനയാണ് നടത്തിയിരുന്നെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. 258 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ നാഷനല്‍ തൗഹീദ് ജമാഅത്ത്  എന്ന സംഘടനയാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയും അതെ തുടര്‍ന്ന് സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ ബോംബാക്രമണത്തിന് പിന്നില്‍ മുസ്‌ലിംകളാണെന്ന പ്രചരണം വ്യാപിച്ചതോടെ രാജ്യത്ത്  മുസ്‌ലിം വേട്ടയും ശക്തമായിരുന്നു.
മയക്കുമരുന്ന് സംഘത്തിനെതിരെ സിരിസേന തുടരുന്ന നിയമങ്ങള്‍ക്ക് തിരിച്ചടിയായാണ് ഈ ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു.എന്നാല്‍ താന്‍ ഭയന്നോടുന്നവനല്ലെന്ന് സിരിസേന പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter