മാലിയിൽ ദേശീയ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തി
ബമാക്കോ: കൊറോണ വൈറസ് ആഫ്രിക്കയിലും ശക്തമായി വ്യാപിക്കുന്നതിനിടെ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ജനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. 147 ദേശീയ അസംബ്ലി സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 19 ദശലക്ഷം ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നത്. മാർച്ച് 29 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തീവ്രവാദ ആക്രമണം മൂലം തടസ്സപ്പെട്ടിരുന്നു. സായുധ സംഘത്തിന്റെ ആക്രമണത്തിനിടെ പ്രതിപക്ഷ നേതാവിനെ അക്രമികൾ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ആക്രമണ ഭീഷണി മൂലം തെരഞ്ഞെടുപ്പ് ഏറെ വൈകിയായിരുന്നു നടന്നത്. അൽഖാഇദ അടക്കമുള്ള തീവ്രവാദ സംഘടനകൾക്ക് ശക്തമായ വേരോട്ടമുള്ള രാജ്യമാണ് മാലി. തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ജനങ്ങളോട് വോട്ട് ചെയ്യരുതെന്ന് അൽഖായിദ തീവ്രവാദികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പല സ്ഥാനാർഥികളും ഏറെ ഭയത്തോടെയാണ് തങ്ങളുടെ മണ്ഡലങ്ങളിൽ പ്രചരണത്തിനായെത്തിയത്. 2013 ൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് ഇബ്രാഹിം ബൂബകാർ കെയ്റ്റയുടെ പാർട്ടി വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയിരുന്നു. 2018 ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പിന്നീട് നീണ്ട് പോവുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter