ഖാസിം സുലൈമാനിയുടെ വധത്തിൽ അമേരിക്കയോട് പ്രതികാരം ചെയ്യും, നിരപരാധികളെ ലക്ഷ്യം വെക്കില്ല-ഇറാൻ
തെഹ്റാൻ:ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിൽ അമേരിക്കയോട് കലി തീരാതെ ഇറാൻ. സുലൈമാനിയുടെ വധത്തിൽ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്നും കൊലയാളികളെയും ഉത്തരവാദികളെയുമാണ് ലക്ഷ്യം വെക്കുകയെന്നും ഇറാന്‍ ഭീഷണി മുഴക്കി. എന്നാൽ നിരപരാധികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും റെവലൂഷനറി ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ യു.എസ് അംബാസഡര്‍ ലാനാ മാര്‍ക്കിനെ കൊലപ്പെടുത്താന്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇറാന്‍ ലക്ഷ്യമിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു നടപടിയുണ്ടായാല്‍ ആയിരമിരട്ടി ശക്തിയില്‍ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്‍റ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ തങ്ങൾക്ക് ഇങ്ങനെയൊരു പദ്ധതി ഇല്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. ''മിസ്റ്റർ ട്രംപ്, ഞങ്ങളുടെ മഹാനായ കമാന്‍ഡറുടെ രക്തസാക്ഷിത്വത്തോടുള്ള പ്രതികാരം നിശ്ചയദാര്‍ഢ്യവും ഗൗരവമുള്ളതും യഥാര്‍ഥവുമാണ്, പക്ഷേ ഞങ്ങള്‍ മാന്യരാണ്, നീതിയോട് കൂടി മാത്രമേ പ്രതികാരം ചെയ്യൂ. ഞങ്ങളുടെ രക്തസാക്ഷി സഹോദരന്‍റെ രക്തത്തിനായി ദക്ഷിണാഫ്രിക്കയിലെ ഒരു വനിതാ അംബാസഡറെ ആക്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഈ മഹാനായ മനുഷ്യന്‍റെ രക്തസാക്ഷിത്വത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളായവരെ ലക്ഷ്യംവെക്കും'' -മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. ജനുവരിയില്‍ അമേരിക്കന്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനിക്കൊപ്പം ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ താവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter