ജാര്‍ഖണ്ഡില്‍ മുസ്‌ലിം യുവാവിനെ ആള്‍കൂട്ടം അടിച്ചുകൊന്നു

ജയ്ശ്രീരാം വിളിക്കാത്തതിന്റെ പേരില്‍ 24 കാരനായ  മുസ്‌ലിം യുവാവിനെ ജാര്‍ഖണ്ഡില്‍ അടിച്ചുകൊന്നു. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് ശംസ് തബ്രീസിനെ ഏഴ് മണിക്കൂറിലധികം ക്രൂരമായ മര്‍ദിച്ചതിന് ശേഷം പോലീസിന് കൈമാറിയത്. ചെവ്വാഴ്ച വൈകീട്ട് ആള്‍കൂട്ടം മര്‍ദിച്ച് അവശനാക്കി ബുധനാഴ്ച രാവിലെ പോലീസിന് കൈമാറുമ്പോള്‍ തബ്രീസിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.

അബോധാവസ്ഥയിലിരിക്കുമ്പോഴും ജയ് ശ്രീരാ,ം ജയ് ഹനുമാന്‍ എന്ന് പറയാന്‍ ആള്‍ക്കൂട്ടം നിര്‍ബന്ധിപ്പിച്ചതായും അദ്ധേഹത്തിന്റെ കുടുംബം പറയുന്നു.
വേണ്ട ശുഷ്രൂഷകളും പരിഗണനകളും നല്‍കാത്തതിനാല്‍ പോലീസിനെതിരെയും ക്രൂര ചെയ്തികള്‍ക്കെതിരെ ആള്‍ക്കൂട്ടത്തിനെതിരെയും കുടുംബം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ അതിര്‍ത്തി പ്രദേശമായ സരൈകല കാര്‍സ്വാന്റെയും സിംഗ്ബൂമിന്റെയും ഇടയിലാണ് സംഭവം.
ആശുപത്രിയിലെ പരിശോധനക്ക് ശേഷം അദ്ധേഹത്തെ സെരികേല ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു,അവസ്ഥ മോശമായതിനെ തുടര്‍ന്ന് ജില്ല ഹോസപിറ്റലിലേക്ക് മാറ്റിയപ്പോള്‍ അവിടെ നിന്ന് മരണം സംഭവിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter