സുദർശൻ ടിവിയുടെ പരിപാടിക്കെതിരെ സുപ്രീംകോടതിയിൽ കക്ഷി ചേർന്ന് കോൺഗ്രസ് നേതാക്കളുടെ ഭാര്യമാർ
ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയുടെ രക്തസാക്ഷിയായ കോണ്‍ഗ്രസ് വക്താവിന്‍റെ ഭാര്യ സുദര്‍ശന്‍ ടി.വിക്കെതിരായ കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഒരു ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് സംബിത് പത്രയുടെ വിദ്വേഷത്തിനും പോര്‍വിളിക്കുമൊടുവില്‍ കുഴഞ്ഞുവീണു മരിച്ച കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിയുടെ ഭാര്യ സംഗീത ത്യാഗിയാണ് ചാനലുകളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയും എഴുത്തുകാരിയുമായ കോട്ട നീലിമക്കൊപ്പമാണ് സംഗീത സുപ്രീംകോടതിയിലെത്തിയത്. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 'ബിന്ദാസ് ബോല്‍' എന്ന പരിപാടി സെപ്തംബര്‍ 17 വരെ നിര്‍ത്തിവെക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്ന് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. പരിപാടി പ്രഥമദൃഷ്ട്യാ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter