ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന് എന്തു കഴിയും?

നമ്മുടെ നവതലമുറയിലെ യുവജനതക്ക് നമ്മളെന്തിന് മുസ്ലീം ലീഗ് ആയി എന്നും, എന്തിനു വേണ്ടി ലീഗില്‍ തുടരണം എന്നും വ്യക്തമായി അറിയില്ല.

അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുമാറ് എനിക്കറിയുന്ന ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടന്‍ തുര്‍ക്കി ഖലീഫക്ക് കൊടുത്ത വാക്കുകള്‍ പാലിക്കാതെ വന്നപ്പോഴാണ് ആഗോള തലത്തില്‍ ഖിലാഫത് സമരങ്ങള്‍ ആരംഭിക്കുന്നത്.

ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഇതില്‍ അണി നിരന്നു. ഇന്ത്യയിലും ഖിലാഫത് സമരങ്ങള്‍ ഉണ്ടായി. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഇതിനെ പിന്തുണച്ചു കൊണ്ട് മുന്നോട്ട് വന്നു. അദ്ദേഹം കോഴിക്കോട് വന്ന് ഖിലാഫത് സമരത്തില്‍ അണി നിരക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയില്‍ എല്ലായിടത്തും സമരങ്ങള്‍ ഉണ്ടായെങ്കിലും ആളപായമോ, ആളനക്കമോ ഇല്ലാത്ത തണുപ്പന്‍ സമരങ്ങള്‍ മാത്രമായിരുന്നു അവ.

പക്ഷെ മലബാറില്‍ കഥ വേറെ ആയിരുന്നു. ധീരയോദ്ധാക്കളുടെ വീരേതിഹാസമായ സൈനുദ്ധീന്‍ മഖ്ദൂമിന്റെ തുഫ്ത്തുല്‍ മുജാഹിദീന്‍ കേട്ടു വളര്‍ന്ന, പിറന്ന നാട്ടില്‍ അന്തസ്സോടെ ജീവിക്കാന്‍ ഒരു തെമ്മാടിക്കും കരം നല്‍കില്ലെന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപന്‍മാരോട് ഉച്ചൈസ്തരം പ്രഖ്യാപിച്ച ഉമര്‍ ഖാളിയുടെ ധീരത കണ്ടു വീര്യമുള്‍ക്കൊണ്ട് പടപ്പാട്ടുകളും കളരിമുറകളും പഠിച്ച മുസ് ലിംകള്‍ സമരം തുടങ്ങിയപ്പോള്‍ രക്തം ചിതറി..... ബ്രിട്ടണ്‍ തോറ്റോടി...
ലണ്ടന്‍ ടൈംസില്‍ വാര്‍ത്ത വന്നു.... ബ്രിട്ടീഷ് പാര്‍ലമെന്റ് ഇളകി മറിഞ്ഞു...

ഇന്ത്യയില്‍ ഉണ്ടായിരുന്ന മൊത്തം ബ്രിട്ടീഷ് സൈന്യത്തിന്റെ 25% മലബാറിലേക്ക് അയക്കാന്‍ ബ്രിട്ടന്‍ ഉത്തരവിട്ടു.

മാപ്പിളയെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റം അല്ലാതാക്കി പ്രഖ്യാപിച്ചു ....(മാപ്പിള ഔട്ട് റേജസ് ആക്ട് ). ബ്രിട്ടീഷ് പട്ടാളം മലബാര്‍ ശവപ്പറമ്പാക്കി.
ആണുങ്ങളെ മുഴുവന്‍ വെടി വെച്ചു കൊന്നു. വയോ വൃദ്ധരുള്‍പ്പെടെ നിരവധി പേരെ ആന്തമാനിലേക്ക് നാടു കടത്തി......

ഗാന്ധിയും, നെഹ്‌റുവും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം പേടിച്ചു വിറച്ചു. അവരുടെ ആഹ്വാനം കേട്ട് സമരത്തിനിറങ്ങിയ ഒരു വന്‍ സമൂഹത്തെ അവര്‍ പാടെ കൈ ഒഴിഞ്ഞു.

ഞങ്ങള്‍ ആരോടും യുദ്ധം ചെയ്യാന്‍ പറഞ്ഞിട്ടില്ല,
പ്രതിഷേധം മാത്രമായിരുന്നു ലക്ഷ്യം എന്ന് പറഞ്ഞ് അവര്‍ തടി തപ്പി.

ബ്രിട്ടീഷുകാര്‍ ദയാദാക്ഷിണ്യമില്ലാതെ മാപ്പിള മക്കളെ കൊന്നൊടുക്കി കൊണ്ടിരുന്നു. ഒരു നേരത്തെ അന്നത്തിനു വേണ്ടി പിഞ്ചു പൈതങ്ങള്‍ നിലവിട്ടു കരഞ്ഞു. പട്ടിണിയും പരിവട്ടവും മരണസംഖ്പിന്നെയും ഉയര്‍ത്തി.

ഇന്നും മലപ്പുറത്തെ വീടുകളുടെ മുന്നില്‍ ഒരുപാട് ഖബറുകളുണ്ട്. ആരോരുമില്ലാത്ത നമ്മുടെ ഉമ്മമാര്‍ പരസഹായമില്ലാതെ തന്റെ ഉറ്റവരുടെ മയ്യത്തുകള്‍ വീട്ടുമുറ്റത്ത് തന്നെ മറവ് ചെയ്തുണ്ടായ ആയിരകണക്കിന് ഖബറിടങ്ങള്‍..

പിറന്ന നാടിനെ പെറ്റുമ്മയേക്കാള്‍ സ്‌നേഹിച്ച മാപ്പിള മുസല്‍മാനെ സഹായിക്കാന്‍ ആരും തന്നെ വന്നില്ല.

മലബാറില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഉത്തരേന്ത്യയില്‍ ചേരി  ചൗരാ സംഭവം ഉണ്ടായി. ബ്രിട്ടീഷ് ആര്‍മിയിലെ 21 പട്ടാളക്കാരെ ജനങ്ങള്‍ കൊന്നു തള്ളി....

പക്ഷേ വീണ്ടും ദേശീയ നേതൃത്വം പൊടുന്നനെ അഹിംസയുടെയും, ശാന്തിയുടെ വക്താക്കളായി. പലരുടേയും വാക്ക് കേട്ടും പലതിനോടും കീഴടങ്ങിയും ഉത്തരേന്ത്യ ശാന്തമായി.

പക്ഷെ നമ്മുടെ നാട് പട്ടിണി കിടന്ന് ചാവാന്‍ തുടങ്ങി.
അന്ന് പഞ്ചാബിലെ സമീന്ദാര്‍ പത്രത്തില്‍ സര്‍ സഫറുല്ലാഹ് ഖാന്‍ 38 ദിവസം തുടര്‍ച്ചയായി മലബാറിന്റെ കഷ്ടതകള്‍ വിവരിച്ചു ലേഖനം എഴുതി.

ഇതില്‍ നിന്നും വീര്യമുള്‍ക്കൊണ്ട പല ഉത്തരേന്ത്യന്‍ ധനാഢ്യരും മലബാറില്‍ വന്നെങ്കിലും പ്രാദേശികമായ പിന്തുണ ലഭിച്ചില്ല.
ഒരാള്‍ കോഴിക്കോട് ഒരു യതീംഖാന തുടങ്ങി (ജെ.ഡി.ടി).

പക്ഷെ, അപ്പോഴും മലപ്പുറം തിരൂര്‍ മഞ്ചേരി കൊണ്ടോട്ടി പരപ്പനങ്ങാടി മമ്പുറം താനൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ പഴയ പടി തന്നെ നിലനിന്നു .

മലബാറില്‍ രോഗങ്ങളും പട്ടിണിയും അരക്ഷിതാവസ്ഥയും മാത്രം.....
യുദ്ധാനന്തരം സ്ത്രീകളും കുട്ടികളും മാത്രം ബാക്കിയായി: പട്ടിണി മരണം ഒരു സംഭവമേ അല്ലാതായി......

ആയിടക്കാണ് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരി ആയിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മലപ്പുറത്ത് വരികയും കഷ്ടപ്പെടുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്തു പോരുകയും ചെയ്തത്. പര പ്രേരണയില്ലാതെ തങ്ങള്‍ ചെയ്ത ആ സേവനങ്ങള്‍ നാടിന്റെ മനസ്സിനകത്ത് സുല്‍ത്താന്റെ സ്ഥാനമാണ് നല്‍കിയത്.

ഈ ജീവകാരുണ്യത്തില്‍ ആകൃഷ്ടരായി വാരിയംകുന്നത് കുഞ്ഞഹമദ് ഹാജി, ആലി മുസ്ല്യാര്‍, എന്നിവരും കൂടെ കൂടി,
അന്നിവര്‍ എല്ലാവരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരുന്നു,
ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ.

ബാഫഖി തങ്ങള്‍ തന്റെ പ്രയത്‌നം അവിടം കൊണ്ട് നിര്‍ത്തിയില്ല.
ഒരു പാട് തൊഴിലാളികള്‍ കീഴില്‍ ഉണ്ടായിരുന്ന അദ്ദേഹം
തൊഴിലാളികളെ സംഘടിപ്പിച്ച് മലബാറില്‍ സര്‍വേന്ത്യാ ലീഗ് ഉണ്ടാക്കി.

ഒരു മുതലാളി തന്റെ തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിച്ച ,
ലോക ചരിത്രത്തിലെ ഒന്നാമത്തെ സംഭവം ആയിരുന്നു അത്.

മലബാറിലെ പട്ടിണിപ്പാവങ്ങളായ ഉമ്മമാരുടെ മനസ്സില്‍ ബാഫഖി തങ്ങള്‍ ഒരു അതിമാനുഷനായി മാറി.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യതീം ഖാനകള്‍ ഉണ്ടായി.
അന്ന് മലപ്പുറം മുഴുവനും യതീമുകള്‍ ആയിരുന്നു ഉറ്റവരും, ഉടയവരും, ധനവും, ഭവനവും വരെ നഷ്ടപ്പെട്ട യത്തീമുകള്‍....

ഇതിനിടയില്‍ പാവപ്പെട്ടവന്റെ പ്രത്യയശാസ്ത്രമായ കമ്മ്യൂണിസം ദൈവത്തെ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നു.
എന്നാല്‍ സത്യവിശ്വാസത്തില്‍ അടിയുറച്ച ആ ജനത കമ്യൂണിസത്തെ തള്ളിക്കളഞ്ഞു.

അങ്ങനെ മദ്രാസ് സ്റ്റേറ്റിലേക്ക് ഇലക്ഷന്‍ വന്നു. (മലബാര്‍ അന്ന് മദ്രാസ് സ്റ്റേറ്റില്‍ ആയിരുന്നു. ഇന്നത്തെ കേരളം ഉണ്ടായിരുന്നില്ല)

ലീഗും മത്സരിക്കാന്‍ ഇറങ്ങി. ഒറ്റയ്ക്കായിരുന്നു മത്സരം.
സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ വേണ്ടി ബാഫഖി തങ്ങള്‍ക്ക് പത്ര പരസ്യം വരെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.

ഇലക്ഷന്റെ ഒരാഴ്ച മുമ്പ് ബാഫഖി തങ്ങള്‍ അറബി മലയാളത്തില്‍ അച്ചടിച്ച് ലീഗിനു വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് ഒരു നോട്ടീസ് എഴുതി തയ്യാറാക്കി
എണ്ണത്തില്‍ തുലോം തുച്ചം വരുന്ന ലീഗുകാര്‍ ഓരോ വീട്ടിലും കയറിയിറങ്ങി ആ നോട്ടീസ് കൊടുത്തു.

ബാഫഖി തങ്ങളുടെ നോട്ടീസാണെന്ന് കേട്ടപ്പോള്‍ നമ്മുടെ ഉമ്മമാര്‍ വളരെ ഭഹുമാനത്തോടെ ആ നോട്ടീസ് വാങ്ങിയത്.
കാരണം അത്രയും പാണ്ടിത്യവും ദീനീ  ചിട്ട ഉള്ള ആളുമായിരുന്നു
ബാഫഖി തങ്ങള്‍ സദാസമയവും വുളു ' ഉള്ള ആളായിരുന്നു. എപ്പോഴും കൈകളില്‍ ഖുര്‍ആന്‍ ഉണ്ടാകും (40 തവണ ഹജ്ജ് ചെയ്തിട്ടുണ്ട്.
ഹറമില്‍ വച്ച് വഫാതായി ഇപ്പോള്‍ ഖദീജ(റ) യുടെ അടുത്ത് വിശ്രമിക്കുന്നു.)

അത്രക്ക് ത്യാഗ നിര്‍ഭരമായിരുന്നു ലീഗിന്റെ തുടക്കം.
അല്ലാതെ ഒരു പെരുമഴയത്ത് മുളച്ചു പൊന്തിയ വിഷച്ചെടികളെ പോലെ ഉണ്ടായ പാര്‍ട്ടിയല്ലിത്.

മലപ്പുറത്തെ ശുഹദാക്കളുടെ ഭാര്യമാരുടെ, ഉമ്മമാരുടെ 'പൈതങ്ങളുടെ പ്രാര്‍ത്ഥനയുടെ പേര് മാത്രമാണ് മുസ്ലിം ലീഗ് ....
ആ ദുആ കളാണ് ലീഗിന്റെ ഇന്ധനം. അതു മാത്രമായിരുന്നു ലീഗിന്റെ പ്രതീക്ഷയും.

ഒടുവില്‍ ഇലക്ഷന്‍ റിസല്‍റ്റ് വന്നു
ലീഗ് പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ഒറ്റക്ക് മത്സരിച്ചു തന്നെ മലപ്പുറം, മഞ്ചേരി ,താനൂര്‍, തിരൂര്‍, തിരൂരങ്ങാടി എന്നീ 5 സ്ഥലങ്ങളില്‍ ലീഗ് വിജയിച്ചു.

കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ആ സഭയില്‍ ഭൂരിപക്ഷം ഉണ്ടായില്ല.
അങ്ങനെ ലീഗിന്റെ മൂന്നു ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായപ്പോള്‍ ലീഗ് കോണ്‍ഗ്രസിനെ പിന്തുണച്ചു.
1. കുറ്റിപ്പുറം പാലം
2. ഫാറൂഖ് കോളേജിന് മദ്രാസ് യൂണിവേഴ്‌സിറ്റി അംഗീകാരം
കൊടുക്കല്‍
3. കോഴിക്കോട് പൂട്ടിക്കിടന്നി
രുന്ന നടക്കാവ് പള്ളി
തുറന്ന് കൊടുക്കല്‍

അങ്ങനെ കാലം കടന്നു പോയി
1947 ല്‍ ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യം നേടി.
1948 മാര്‍ച്ച് മാസം 1ഠാം തിയ്യതി മഹാനായ ഖായിദേമില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപീകൃതമായി .

1956 ല്‍ കേരളം ഉണ്ടായപ്പോള്‍ സീതി സാഹിബിന്റേയും ഉപ്പി സാഹിബിന്റേയും പൂക്കോയ തങ്ങളുടേയും നേതൃത്വത്തില്‍ കേരളത്തിലും മുസ്ലീം ലീഗ് നിലവില്‍ വന്നു,

അങ്ങിനെ 1957ല്‍ കേരളത്തില്‍ ആദ്യമായി ഇലക്ഷന്‍ നടന്നു.
ലീഗിന് 8 സീറ്റ് കിട്ടി.
ലീഗ് പരസ്യമായി പിന്തുണ കൊടുക്കുകയും വിജയിക്കുകയും ചെയ്ത
(ജസ്റ്റിസ് കൃഷ്ണയ്യര്‍  തലശേരി ഉള്‍പ്പെടെ)
5 സ്വതന്ത്രന്‍മാരെ മന്ത്രിമാരാക്കി
ഇ.എം.സ് കേരളത്തിലെ ആദ്യത്തെ മുഖ്യ മന്ത്രി ആയി.

കാലം പിന്നേയും കടന്നു പോയി
കേരള രാഷ്ട്രീയത്തില്‍ ലീഗിന്റെ സ്വീകാര്യതയും ഏറി വന്നു .
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മലബാറിലെ കലാപത്തിന്റെ കനലുകള്‍ പേറുന്ന ആ ഉമ്മമാരുടെ കനവിലെ പാര്‍ട്ടിയായിരുന്നു അന്നും ലീഗ് ....

പിന്നീട് നടന്ന ഇലക്ഷനില്‍
ലീഗ്  സി.പി.ഐ .എം സഖ്യം ഉണ്ടായി.
അന്ന് ലീഗിന്റെ ഡിമാന്റുകള്‍ ഇം.എം.എസ് അംഗീകരിച്ചു.
1. മലപ്പുറം ജില്ല .
2. മലബാര്‍ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളേയും സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കല്‍
3. അവര്‍ക്കും കുടുംബത്തിനും പെന്‍ഷന്‍
4. അവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍
5. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
6. കെട്ടിടം ഉള്ള മദ്രസകളെ സ്‌കൂളായി അംഗീകരിക്കല്‍ (മാപ്പിള സ്‌കൂള്‍)
7. ഭരണ പങ്കാളിത്തം

അന്ന് ലീഗിന് 12 സീറ്റ് കിട്ടി.
സി.എച്ചും പോക്കര്‍ സാഹിബും മന്ത്രി മാരായി.
ജാഫര്‍ ഖാന്‍ D. സ്പീക്കറായി.

പിന്നീട് പിന്തിരിഞ്ഞു നോക്കാത്ത വിജയത്തിന്റെ നീണ്ട വര്‍ഷങ്ങള്‍,
ഇതിനിടയില്‍, സ്പീക്കറും, ചീഫ് വിപ്പും, ഉപമുഖ്യമന്ത്രിമാരും തുടങ്ങി
CH മുഹമ്മദ് കോയ സാഹിബിലൂടെ മുഖ്യമന്ത്രി വരെയായി ഈ പാര്‍ട്ടിക്ക്.

ഒടുവില്‍ 20042006 കാലത്തെ ഒരു ചെറിയ തകര്‍ച്ച പ്രവര്‍ത്തകരുടെ തുടര്‍ വിജയത്തിന്റെ ആലസ്യം മാറ്റാനും നേതാക്കളുടെ വീണ്ടു വിചാരത്തിനും ഇട നല്‍കി

ആ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന ദീഷണാശാലിയായ നേതാവിനു കീഴില്‍ നഷ്ടപ്പെട്ടതിന്റെ പതിന്മടങ്ങു നേടി
കേന്ദ്ര മന്ത്രി പദവിയും,
കേന്ദ്ര വഖഫ് ,
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ
ഉന്നത സ്ഥാനങ്ങള്‍ പലതും നേടി

2011 ല്‍ 24 ല്‍ 20 MLA മാരും
5 മന്ത്രിമാരുമായി ലീഗ് രാഷ്ട്രീയ പാര്‍ട്ടി വന്‍ തിരിച്ചു വരവ് നടത്തുന്നതു വരെ പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.

ആ ആവേശവും ഉര്‍ജ്ജവും ഒട്ടും ചോരാതെ തന്നെയാണ് ലീഗ് 2016ലെ തിരഞ്ഞെടുപ്പിനെ നേരിട്ടതും,

കൂടെയുളളവരെല്ലാം ഉപ്പ് വെച്ച കലം പോലെ ആയിട്ടും 18 സീറ്റുമായി ലീഗ് തലയുയര്‍ത്തി തന്നെ നിന്നു.

നമ്മുടെ പൂര്‍വ്വികരായ നേതാക്കന്മാര്‍ സര്‍വ്വവും സഹിച്ച് വാനിലുയര്‍ത്തിയ
ഈ ഹരിത പതാക തളരാതെ തകരാതെ കണ്ണിലെ കൃഷണമണി പോലെ കാത്തു സൂക്ഷിക്കണം നാം...

ഒരു വേട്ടക്കാരന്റെ തോക്കിനു മുന്നിലും താഴ്ത്തി കൊടുക്കരുതീ പൊന്‍ കൊടി,

അത്രമേല്‍ ത്യാഗ നിര്‍ഭരമായാണ് നമ്മുടെ മുന്‍ തലമുറ നമുക്കീ ഹരിതപതാക കൈമാറി തന്നത്.

മുസ്ലീം ലീഗിന്റെ ആവിര്‍ഭാവത്തെ കുറിച്ചറിയാത്ത നമ്മുടെ കൊച്ചനുജന്‍മാര്‍ക്ക് ഒരു വിവരണം മാത്രമാണ് ആഗ്രഹിച്ചത്. നമ്മുടെ വരും തലമുറക്ക് ഇത്തരം അറിവുകള്‍ നല്‍കണം.....

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter