ഉത്തർ പ്രദേശിലും 2 സന്യാസിമാർ കൊല ചെയ്യപ്പെട്ടു: സംഭവം വർഗീയവൽക്കരിക്കരുതെന്ന് ശിവസേന
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ അമ്പലത്തിനുള്ളില്‍ രണ്ട് സന്യാസിമാരെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. 55ഉം 35 വയസ്സുള്ള സന്യാസിമാരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജു(മുറാരി) എന്ന് പേരുള്ള പ്രതിയെ പൊലിസ് പിടികൂടി.

നേരത്തെ സന്യാസിമാര്‍ ഇയാള്‍ക്കെതിരെ മോഷണകുറ്റം ആരോപിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം.വാളുപയോഗിച്ചാണ് പ്രതി സന്യാസിമാരെ ആക്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ വടി കൊണ്ട് അടിച്ചെന്നാണ് പ്രതിയുടെ മൊഴി. ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ വര്‍ഗീയമായി ഒന്നുമില്ലെന്ന് ഉത്തര്‍ പ്രദേശ് പൊലിസ് പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ്‌ റൗത് രംഗത്തെത്തി. കൊലപാതകത്തെ ശക്തമായി അപലപിച്ച അദ്ദേഹം, സംഭവത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തരുതെന്നും പാല്‍ഘര്‍ ആവര്‍ത്തിക്കരുതെന്നും അഭ്യര്‍ഥിച്ചു.  സന്യാസിമാരുടെ കൊലപാതകം മൂലം സംസ്ഥാനത്ത് ക്രമസമാധാനനില വഷളായതിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സംഭവത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തരുതെന്നും കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter