ഉയ്ഗൂർ മനുഷ്യാവകാശ പ്രവർത്തകന് സഖറോവ് പുരസ്കാരം
സ്ട്രാസ്ബർഗ്: മനുഷ്യാവകാശ സംരക്ഷണങ്ങൾക്കായി പോരാടിയവർക്ക് യൂറോപ്യൻ പാർപാർലമെന്റ് നൽകിവരുന്ന സഖറോവ് പുരസ്കാരം ഉയ്ഗൂർ നേതാവ് ഇൽഹാം തൊഹ്തിക്ക്. വിഘടനവാദം നടത്തിയെന്നാരോപിച്ച് 2014മുതൽ ചൈനീസ് ജയിലിലാണ് ഇൽഹാം. ബെയ്ജിങ് യൂനിവേഴ്സിറ്റ് സാമ്പത്തികശാസ്ത്ര പ്രഫസറായിരുന്നു ഇദ്ദേഹം. ചൈനയുടെ ഹീന നടപടിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. 50ാം പിറന്നാളിനോടനുബന്ധിച്ചാണ് ഇൽഹാമിനെ തേടി പുരസ്കാരമെത്തിയത്. കോൺസെൻട്രേഷൻ ക്യാമ്പിനെ സമ്മാനമായി തടവറകൾ സൃഷ്ടിച്ചും ക്യാമറകൾ സ്ഥാപിച്ചും ചൈന മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന ഉയ്ഗൂർ മുസ്‌ലിംകൾക്ക് വേണ്ടി ശബ്ദിച്ചതാണ് ഇൽഹാമിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യൂറോപ്പിലെ മറ്റൊരു മനുഷ്യാവകാശ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. 20 വർഷമായി പോരാട്ടരംഗത്തുണ്ട്. അറസ്റ്റിലാകുന്നതിനുമുമ്പ് ഉയ്ഗൂർ വംശജർ നേരിടുന്ന പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവരാനായി നടത്തിയിരുന്ന വെബ്സൈറ്റ് അറസ്റ്റിനുശേഷം വെബ്സൈറ്റ് ചൈന അടച്ചുപൂട്ടി. 2009ലും ഉയ്ഗൂറുകൾക്കായി ശബ്ദമുയർത്തിയതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാജ്യത്ത് തീവ്രവാദം പ്രചരിപ്പിക്കുകയാണ് ഇൽഹാമെന്നാണ് ചൈനയുടെ വാദങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter