ഇസ്‍ലാമോഫോബിയ പ്രതിരോധിക്കാൻ  പുതിയ ഇംഗ്ലീഷ് ചാനൽ

ന്യൂയോർക്ക്: വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെ പരിശ്രമങ്ങൾ കാരണം ലോകത്ത് വളർന്നുകൊണ്ടിരിക്കുന്ന ഇസ്‍ലാമോഫോബിയ (ഇസ്‍ലാം ഭീതി) ചെറുക്കാന്‍ മൂന്ന് രാജ്യങ്ങളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചാനല്‍ ആരംഭിക്കുന്നു. തുര്‍ക്കി, മലേഷ്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇസ്‍ലാമിനെതിരെയും മുസ്‍ലിംകള്‍ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്‍ എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്. ന്യൂയോര്‍ക്കിലെ 74ാം യു.എന്‍ സെഷനിടെയാണ് തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീർ, പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവർ ചാനൽ ലക്ഷ്യത്തിനായി കൂടിക്കാഴ്ച നടത്തിയത്. മുസ്‍ലിംകളെക്കുറിച്ചുള്ള തെറ്റായ ധാരണ മാറ്റാനും ദൈവനിന്ദയെക്കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കാനും ചാനല്‍ സഹായിക്കുമെന്നും മുസ്‍ലിം ചരിത്രം സീരീസിലൂടെയും സിനിമയിലൂടെയും ചാനലില്‍ കാണിക്കുന്നത് വഴി മുസ്‍ലിം സമൂഹത്തിനും ലോകത്തിനും തന്നെ അറിവ് പകരാന്‍ സഹായിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെ പറഞ്ഞു. മുസ്‍ലിംകള്‍ക്ക് ശരിയായ രീതിയില്‍ മാധ്യമ ശ്രദ്ധ നേടികൊടുക്കുകയാണ് ചാനലിന്റെ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. പാശ്ചാത്യ മാധ്യമങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ ശരിയായ രീതിയിൽ ചെറുക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഇറങ്ങുന്ന ചാനലിന് സാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter