നൂറ്റാണ്ടിന്റെ കരാർ: ഫലസ്തീൻ- ഇസ്രായേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാന കരാറെന്ന വിശേഷണത്തോടെ ഫലസ്തീൻ- ഇസ്രായേൽ സമാധാന പദ്ധതി മുന്നോട്ടുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഫലസ്തീന്‍ രാഷ്ട്ര രൂപീകരണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് . അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്.

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു. നേരത്തെ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുകയും അവിടെ അമേരിക്കൻ എംബസി തുറക്കുകയും ചെയ്തിരുന്നു.

ഒപ്പംതന്നെ കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നും ഫലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും ട്രംപ് അറിയിച്ചു.

ഇസ്രായേൽ- ഫലസ്തീൻ കരാറിന് എന്നും തുരങ്കം വെക്കുന്ന വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാലുവര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter