ഫലസ്തീനീ യുവാവ്  പോലീസ്  അതിക്രമത്തിൽ കൊല്ലപ്പെട്ട സംഭവം:  വംശീയതക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ
ജറുസലം: ഫലസ്തീന്‍ പൗരനായ ഇയാദ് അല്‍ ഹല്ലാക്കിനെ ഇസ്രായേൽ പട്ടാളം വെടിവെച്ചു കൊന്നതിനെ തുടർന്ന് ഫലസ്തീനിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ അരങ്ങേറി. അമേരിക്കയിൽ കൊല്ലപ്പെട്ട ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതികളായവർക്കെതിരെയും പ്രതിഷേധക്കാർ പ്രതിഷേധം ശക്തമാക്കിയിരുന്നു.

ജറുസലേമിലും മിനിയപൊളിസിലും വംശീയത മനുഷ്യരെ കൊല്ലുന്നുവെന്ന പോസ്റ്ററുകളുമായാണ് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ജറുസലമില്‍ ഫലസ്തീന്‍ പൗരനായ ഇയാദ് അല്‍ ഹല്ലാക്കിനെയും കഴിഞ്ഞ ദിവസം അമേരിക്കയിലെ മിനിയപൊളിസില്‍ ജോര്‍ജ് ഫ്ലോയിഡിനെയും കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രകടനമെന്ന് ജറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ''അറബികള്‍, ഇത്യോപ്യക്കാര്‍, കറുത്ത വര്‍ഗക്കാര്‍ എന്നിവരെ മുന്‍വിധിയോടെ വെടിവെച്ച്‌ കൊല്ലുന്ന നയം അവസാനിപ്പിക്കണം. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ പൊതുവിലും അറബ് വംശജരെ പ്രത്യേകിച്ചും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സായുധ വിഭാഗവും ലക്ഷ്യമിടുന്നുണ്ട്" -സെന്‍റര്‍ ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter