മീററ്റില്‍ വര്‍ഗീയ സംഘര്‍ഷം; 12 പേര്‍ക്ക് പരുക്ക്

meerutരണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ഹിന്ദു-മുസ്‍ലിം വര്‍ഗീയ സംഘര്‍ഷത്തില്‍ ചുരുങ്ങിയത് പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. വെടുയുണ്ടയേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരം. തീര്‍ഗരാന്‍ പ്രദേശത്തെ പള്ളിക്ക് സമീപം കുടി വെള്ള സംവിധാനമൊരുക്കുന്നതിനെ ചൊല്ലി ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കുമിടയില്‍ ഉടലെടുത്ത കലഹമാണ് അക്രമണത്തില്‍ കലാശിച്ചത്. അത് നിര്‍മിക്കാന്‍ പറ്റില്ലെന്ന് ഇതര സമുദായാംഗങ്ങള്‍ വാശിപിടിച്ചെങ്കിലും പള്ളി സമിതി യോഗം ചേര്‍ന്ന് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജില്ലാ മെജിസ്ട്രേറ്റ് നവ്‍ദീപ് റിന്‍വ പറഞ്ഞു.

ഇരു വിഭാഗവും കല്ലേറ് തുടങ്ങുകയും രംഗം വഷളായതോടെ ബസാസ ബസാര്‍, ലാല ബസാര്‍, ബുധാന ഗേറ്റ് തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്കും അക്രമം വ്യാപിച്ചു. പരുക്കേറ്റവരില്‍ സൌരഭ്, ആമിര്‍ എന്നിവരെയാണ് ആശുപത്രിയില്‍ തിരിച്ചറിഞ്ഞത്.

800 ദ്രുത കര്‍മ സേനയെ സിറ്റിയില്‍ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി കുപ്രചരണങ്ങളാണ് നടത്തുന്നതെന്ന് പരിസര വാസികള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter