ഇസ്രായേലിന്റെ ഈത്തപ്പഴം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

 width=ചിക്കാഗോ: നോമ്പു തുറക്കാന്‍ ഉപയോഗിക്കുന്ന ഈത്തപ്പഴം ഇസ്രയേല്‍ അധിനിവിഷ്ട ഫലസ്ഥീനില്‍നിന്നും ഇറക്കുമതി ചെയ്യപ്പെട്ടതല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അമേരിക്കയിലെ ഫലസ്ഥീന്‍ മുസ്‌ലിംകളുടെ കൂട്ടായ്മയായ എ.എം.പി (അമേരിക്കന്‍ മുസ്‌ലിംസ് ഫോര്‍ ഫലസ്ഥീന്‍) ആഹ്വാനം ചെയ്തു. ഈ റമദാനില്‍ ഇസ്രയേല്‍ ഉല്‍പന്നങ്ങളെയും അവിടെനിന്നും ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്ന ഈത്തപ്പഴത്തെയും ഉപരോധിക്കാന്‍ തയ്യാറാവണമെന്നും അവര്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. 'നീതിയുടെ കാരക്കച്ചീളുമായി റമദാനിനെ സ്വീകരിക്കുക; അധിനിവേശരഹിത ഈത്തപ്പഴം തെരഞ്ഞെടുക്കുക' എന്ന തലക്കെട്ടില്‍  റമദാനിനോടനുബന്ധിച്ച് സംഘടിപ്പിച്ച കാംപയിനിലാണ് അധികൃതര്‍ ഈ തീരുമാനം അറിയച്ചത്.

ഇസ്രയേലില്‍നിന്നും അമേരിക്കയിലേക്ക് വലിയ തോതില്‍ ഈത്തപ്പഴം കയറ്റി അയക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം അറിയാതെയാണ് പലരും നോമ്പ് തുറക്കാന്‍ ഈത്തപ്പഴം ആശ്രയിക്കുന്നത്. മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഈയൊരു കാര്യത്തില്‍ ബോധവാന്മാരാക്കലാണ് കാംപയിനിലൂടെ പ്രധാനമായും ലക്ഷ്യംവെക്കുന്നതെന്ന് എ.എം.പി. പ്രോഗ്രാം ഡയറക്ടര്‍  അവദ് ഹംദാന്‍ പറഞ്ഞു. റമദാനില്‍ ധാരാളം മുസ്‌ലിംകള്‍ ഈത്തപ്പഴ വിപണം നടത്തുന്നതിനാലും നോമ്പ് തുറക്കാന്‍ അധികമാളുകളും അതിനെ ആശ്രയിക്കുന്നതിനാലും ആണ് കാംപയില്‍ നടത്താന്‍ റമദാന്‍ മാസത്തെത്തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, അനീതിക്കെതിരെയുള്ള ഈ കൂട്ടായ്മക്ക് വന്‍ പിന്തുണയാണ് നാനാ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ജെവിഷ് വോയ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ലേബലില്‍ നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജൂതന്മാര്‍ വരെ ഇതിന് പിന്തുണപ്രഖ്യാപിച്ചുകഴിഞ്ഞു. ജോര്‍ദാന്‍ റിവര്‍, ജോര്‍ദാന്‍ റിവര്‍ ബയോ ടോപ്‌സ്, കിംഗ് സോളമന്‍ തുടങ്ങിയ ബ്രാന്റുകളില്‍ പുറത്തിറങ്ങുന്ന ഈത്തപ്പഴം ഉപരോധിക്കുകയെന്നതാണ് ഈ കാംപയിനിലൂടെ എ.എം.പി. മുഖ്യമായും ലക്ഷ്യമിടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter