When Only God Can See : മതിലുകൾക്കുള്ളിലെ നിശബ്ദ പോരാട്ടങ്ങള്‍

നിശബ്ദത പലപ്പോഴും സംസാരത്തേക്കാൾ ഉച്ചത്തിലാകുന്ന ഒരു ലോകത്ത്, വിശ്വാസം, സഹിഷ്ണുത എന്നിവയുടെ ഓർമ്മപ്പെടുത്തലായാണ്  'When only God can see' എന്ന കൃതി കടന്നുവരുന്നത്. വായനക്കാരെ ആഴത്തിൽ ഉണർത്തുന്ന ഈ ആഖ്യാനം ഒരു കഥ മാത്രമല്ല പറയുന്നത്. മൂകതയുടെ അടിച്ചമർത്തലിൽ ജീവിക്കുന്ന ഒരു പറ്റം ജീവിതങ്ങളുടെ ദൈവത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിന്റെ അനാവരണം കൂടിയാണ് ഇത്. പലരും നിരാകരിക്കുന്ന ദൈവത്തിന് മാത്രം മനസ്സിലാകുന്ന ഒരു സത്യത്തിന് സാക്ഷിയാവാൻ ഈ കൃതി വായനക്കാരെ ക്ഷണിക്കുകയാണ്.  

'When Only God Can See' എന്ന പുസ്തകം ഫ്രാങ്ക്ളിന്റെ 'Man’s search for meaning' എന്ന പുസ്തകത്തെ പ്രതിധ്വനിപ്പിക്കുന്നു. ഫ്രാങ്ക്ളിന്റെ കൃതിയെപ്പോലെ, ഭയാനകമായ സാഹചര്യങ്ങളിൽ തടവിലാക്കപ്പെട്ടവരുടെ ബഹുമുഖ അനുഭവങ്ങൾക്കായി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു. അമേരിക്കയിലും  ഈജിപ്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, രചയിതാക്കൾ carceral institutions ലെ ദുരിതത്തെ കുറിച്ചുള്ള സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ   'When Only God Can See' എന്ന ഈ പുസ്തകം  ഭീകരതയ്ക്ക് എതിരെ വന്ന യുദ്ധത്തിലൂടെയുള്ള carceral dehumanizaiton ന്റെ സമകാലികമായ രീതികളെ കേന്ദ്രീകരിക്കുന്നതിലൂടെ വേറിട്ട് നിൽക്കുന്നു. തീർച്ചയായും, counter terrorism എന്ന dehumanization ന്റെ ലിബറൽ പ്രക്രിയകളിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും ഈ പുസ്തകം നല്ലൊരു വായന തന്നെയാണ് സമ്മാനിക്കുക.


അമേരിക്കയിലെയും ഈജിപ്തിലെയും ജയിലുകൾ ഇക്കാര്യത്തിൽ മികച്ച ഉദാഹരണങ്ങളാണ്. ലോകം നിശബ്ദരാക്കുകയും മറക്കുകയും ചെയ്ത രാഷ്ട്രീയ തടവുകാരുടെ ജീവിതങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന രചനയാണ്  When Only God Can See. അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ ഭയാനകമായ അനുഭവം വിവരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. തുടർന്ന് നിർബന്ധിത തിരോധാനത്തിലൂടെയും പീഢനത്തിലൂടെയുമുള്ള വേദനാജനകമായ ചിത്രങ്ങളിലൂടെ യാത്ര തുടരുന്നു. ഭരണകൂട അതിക്രമങ്ങൾ നേരിടുമ്പോൾ അഭിമുഖീകരിക്കുന്ന നിരന്തരമായ ക്രൂരതകളെ രചയിതാക്കൾ എടുത്തുകാണിക്കുന്നു. അതിജീവനത്തിന്റെ ഓരോ നിമിഷങ്ങളിലും രൂപപ്പെടുന്ന കഷ്ടപ്പാടിന്റെയും വിശ്വാസത്തിന്റെയും പ്രതിരോധത്തിന്റെയും ആഴത്തിലുള്ള മിശ്രിതമാണ് ഈ കഥകളിലൂടെ അവർ വെളിപ്പെടുത്തുന്നത്.

ഭരണകൂടം ഏർപ്പെടുത്തിയ ഈ മായ്ക്കൽ പ്രക്രിയ (erasing process) യിലൂടെ നീതിപൂർവ്വകമായ കഷ്ടപ്പാടും (ഭരണകൂടം അവരെ പൊതു അവബോധത്തിൽ നിന്ന് നീക്കം ചെയ്യുന്നു, പലപ്പോഴും പീഢനം, തടവ് എന്നിവയിലൂടെ) സാധാരണ കഷ്ടപ്പാടും (പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുക, രോഗം നേരിടുക, അല്ലെങ്കിൽ വ്യക്തിപരമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുക തുടങ്ങിയ ജീവിതത്തിൽ ആളുകൾ അനുഭവിച്ചേക്കാവുന്ന പൊതുവായ വേദനയോ ബുദ്ധിമുട്ടോ ആണിത്) തമ്മിൽ ഒരു പ്രധാന വ്യത്യാസം രചയിതാക്കൾ കാണിക്കുന്നു. 

ഈ അതിക്രമങ്ങൾ അനുഭവിച്ച വ്യക്തികളുമായുള്ള അവരുടെ പ്രവർത്തനത്തിൽ, പൊതുബോധത്തില്‍ നിന്ന് അവരെ മായ്ച്ചുകളയുക എന്നത് ഭരണകൂടം ഒരു ആയുധമായി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അവർ എടുത്തുകാണിക്കുന്നു. വിശിഷ്യാ, രാഷ്ട്രീയ തടവുകാരെ ശാരീരികമായും പൊതുജനങ്ങളുടെ ബോധത്തിൽ നിന്നും  പൂർണ്ണമായും മായ്ച് കളയാനാണ് എല്ലാ ഭരണകൂടങ്ങളും ശ്രമിക്കുന്നത്. ദേശീയ സുരക്ഷയ്ക്ക് അത് ആവശ്യമാണെന്നാണ് അവരുടെ അവകാശവാദം. തടവുകാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അവരെ ഇല്ലാതാക്കുകയും  ചെയ്യുന്നതിലൂടെ, അവർ പീഢനം, ഒറ്റപ്പെടൽ എന്നിങ്ങനെ  കടുത്ത അക്രമത്തിന് വിധേയരാകുന്നു. 

ഫലസ്തീനികൾക്കെതിരായ ക്രൂരമായ പെരുമാറ്റം തുടരാൻ സയണിസ്റ്റ് ഭരണകൂടം തീവ്രവാദ വിരുദ്ധ നടപടികൾ ഉപയോഗിക്കുന്നതിനെയും രചയിതാക്കൾ താരതമ്യം ചെയ്യുന്നു. ആഗോള വടക്കൻ മേഖലയിലെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും മുസ്‍ലിംകൾ പാശ്ചാത്യ സമൂഹത്തിന് പ്രധാന ഭീഷണികളായി എങ്ങനെ ചിത്രീകരിക്കപ്പെട്ടു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പ്രധാനമാണെങ്കിലും, പുസ്തകത്തിൽ ഈജിപ്തിനെ ഉൾപ്പെടുത്തിയത് പുതിയ ഉൾക്കാഴ്ച നൽകുന്നു. പ്രത്യേക വംശീയ ഗ്രൂപ്പുകൾക്കെതിരെ മാത്രമല്ല, വംശമോ സ്ഥലമോ പരിഗണിക്കാതെ രാഷ്ട്രീയ എതിർപ്പിനെ നിയന്ത്രിക്കാനും നിശബ്ദമാക്കാനുമുള്ള ഒരു ഉപകരണമായും തീവ്രവാദ വിരുദ്ധത എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.

ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ, ലിബറൽ ലോകം അതിന്റെ ഏറ്റവും ഇരുണ്ട വശം കാണിച്ചുതന്നിരിക്കുന്നു. മനുഷ്യാവകാശങ്ങൾ നഷ്ടപ്പെടുന്നത്, പ്രത്യേകിച്ച് രാഷ്ട്രീയ തടവുകാർക്ക് ഗുരുതരമായ  പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.  ഇതെല്ലാം എന്തുകൊണ്ട് നിലനിൽക്കുന്നു എന്നതിനെക്കുറിച്ച് പല എഴുത്തുകാരും ചർച്ച ചെയ്തിട്ടുണ്ടെങ്കിലും, ഈ വക കഷ്ടപ്പാടുകൾക്കോ വിശ്വാസത്തിനോ പിന്നിലെ സിദ്ധാന്തങ്ങളുമായി ഈ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പകരം, രാഷ്ട്രീയ തടവുകാർക്ക് അവരുടെ സ്വന്തം കഥകൾ പങ്കിടാൻ അവസരം ഒരുക്കുകയാണ് ഈ കൃതി ചെയ്യുന്നത്. അതോടൊപ്പം, എല്ലാവരാലും നിരാകരിക്കപ്പെട്ടിട്ടും അവർ വിശ്വാസം എങ്ങനെ നിലനിർത്തുന്നുവെന്നും ജീവിതം തുടരാന്‍ അത് അവരെ എങ്ങനെ സഹായിക്കുന്നു എന്നും ഇത് എടുത്ത് കാണിക്കുന്നു.

മുസ്‍ലിം തടവുകാർ എങ്ങനെയാണ് ഇത്തരം തീവ്രമായ അക്രമങ്ങളെ അതിജീവിക്കുന്നത്? അവർ എങ്ങനെ മുന്നോട്ട് പോകുന്നു? മുസ്‍ലിം രാഷ്ട്രീയ തടവുകാരുടെ വിശ്വാസം അവരുടെ അതിജീവനത്തിൽ ശക്തമായ പങ്ക് വഹിക്കുന്നുണ്ടെന്ന് 'When Only God Can See' എന്ന പുസ്തകം കാണിക്കുമ്പോൾ, അത് Western ideas of Healing നിന്ന് വളരെ വ്യത്യസ്തമായാണ് നിലകൊള്ളുന്നത്. ഈ തടവുകാർ Western Style  ട്രോമ തെറാപ്പിയെയോ മനഃശാസ്ത്ര വിശകലനത്തെയോ ആശ്രയിക്കുന്നില്ല. പകരം, ഖുർആനിലൂടെയും സഹ മുസ്‍ലിംകളുടെ പിന്തുണയിലൂടെയും തങ്ങളുടെ വിശ്വാസത്തിലൂടെയും ശക്തി കണ്ടെത്തുന്നു. ഈ പുസ്തകത്തിൽ പറഞ്ഞ് വെച്ചത് പോലെ അവർ  ഈ വിശ്വാസം അതിജീവിക്കുക മാത്രമല്ല; അടിച്ചമർത്തലിനെതിരായ അവരുടെ തുടർച്ചയായ പ്രതിരോധത്തെ അത് ഇന്ധനമാക്കുകയും ചെയ്യുന്നു.

ഇത് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം Western Healing  സാധാരണയായി Trauma യെ  രാഷ്ട്രീയത്തിൽ നിന്ന് വേർതിരിക്കുകയാണ് ചെയ്യുന്നത്. അതേസമയം വിശ്വാസം അതിജീവനത്തെ പ്രതിരോധവുമായി നേരിട്ട് എങ്ങനെ ബന്ധിപ്പിക്കുന്നുവെന്ന് ഈ പുസ്തകം കാണിക്കുന്നു.
വിശ്വാസത്തിൽ അധിഷ്ഠിതമായ അതിജീവനവും പ്രതിരോധശേഷിയും അനീതിക്കെതിരായ രാഷ്ട്രീയ പ്രതിരോധത്തിന്റെ ശക്തമായ രൂപങ്ങളായി മാറുന്നത് എങ്ങനെയെന്ന് 'When Only God Can See' എന്ന പുസ്തകം എടുത്തുകാണിക്കുന്നു. വിശ്വാസം ദുരിതങ്ങൾക്ക് അർത്ഥം നൽകുന്നു, തടവുകാർ നേരിടുന്ന അനീതി തിരിച്ചറിയാൻ സഹായിക്കുന്നു, ആത്യന്തിക നീതി അല്ലാഹുവിന്റേതാണെന്ന് അവരെ ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ പോലും, വംശഹത്യ അരങ്ങേറുമ്പോൾ, പടിഞ്ഞാറൻ ലോകം ഫലസ്തീനികളുടെ ദുരിതങ്ങളെ വേദനയുടെയും ആഘാതത്തിന്റെയും കണ്ണാടിയിലൂടെ അവതരിപ്പിക്കുന്നു. എന്നാൽ ഫലസ്തീനികൾ വിശ്വാസം, നീതി, അല്ലാഹുവിന്റെ ഖദ്റിലുള്ള വിശ്വാസം എന്നിവയുടെ ശാശ്വതമായ ഭാഷയിലൂടെയാണ് പിടിച്ച് നില്ക്കുന്നതും ശബ്ദമുയർത്തുന്നതും. പൂർണ്ണമായ നിരാകരണം നടത്തിയാലും, ഭരണകൂടം എത്ര ശ്രമിച്ചാലും, ഒരു വ്യക്തിയും അവരുടെ ആത്മാവും തമ്മിലുള്ള ബന്ധം തകർക്കാൻ ഒന്നിനും  കഴിയില്ലെന്ന് പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു.

"When Only God Can See" എന്ന പുസ്തകം മുസ്‍ലിം രാഷ്ട്രീയ തടവുകാരുടെ കഥകൾ പറയുന്നതല്ല. മറിച്ച്, അവർ നേരിടുന്ന അത്യന്തം ക്രൂരമായ മാറ്റിനിർത്തലിന് എതിരായുള്ള   ഒരു സാക്ഷ്യപ്രകടനമാണ് ഈ കൃതി. അമേരിക്ക, ഈജിപ്ത്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ രാഷ്ട്രീയ തടവുകാരെ പൂർണ്ണമായും ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. അവരുടെ അവകാശങ്ങൾ അതിക്രമിച്ച്, അവരെ പ്രത്യക്ഷത്തിൽ നിന്ന് മറച്ചുവെച്ച്, അവരെ ശാരീരികവും മാനസികവുമായി സമ്പൂർണ്ണമായും ഇല്ലാതാക്കുകയാണ് അവരുടെ രീതി. ഭരണകൂടം മായ്ക്കാൻ ശ്രമിക്കുന്നവരെ കാണാനും ബഹുമാനിക്കാനും സാധൂകരിക്കാനുമാണ് ഈ കൃതി ശ്രമിക്കുന്നത്. ഒരു വ്യക്തിയെ ലോകത്തിൽ നിന്ന് ഇല്ലാതാക്കിയാലും, അവരുടെ അസ്തിത്വത്തിന് അപ്പോഴും അർത്ഥമുണ്ടെന്നും ആ ഓര്‍മ്മകള്‍ക്ക് പോലും അല്‍ഭുതങ്ങള്‍ ചെയ്യാനാവുമന്നും ഇത് കാണിക്കുന്നു. അവരുടെ പോരാട്ടത്തിൽ നിന്ന് നമുക്കെല്ലാവർക്കും പഠിക്കാൻ കഴിയുന്ന പ്രധാന പാഠങ്ങളും ഈ കൃതി നമുക്ക് പങ്ക് വെച്ചുതരുന്നു.

ഈ മായ്ക്കൽ പ്രക്രിയ ജയിലുകളിൽ മാത്രമല്ലെന്നും രചയിതാക്കൾ ഊന്നിപ്പറയുന്നുണ്ട്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ 20 വർഷത്തിനിടയിൽ നമ്മൾ കണ്ടതുപോലെ, ജയിലുകൾ ഒരു വലിയ അടിച്ചമർത്തൽ സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. സമൂഹം ആളുകളെ എങ്ങനെ അരികുവൽക്കരിക്കുകയും മനുഷ്യത്വരഹിതരാക്കുകയും ചെയ്യുന്നു എന്നതിന്റെ തീവ്രമായ ഉദാഹരണങ്ങളാണ് അവ പലപ്പോഴും. ഫലസ്തീൻ തടവുകാരെ പുസ്തകം നേരിട്ട് അഭിസംബോധന ചെയ്യുന്നില്ലെങ്കിലും, അവരുടെ അനുഭവങ്ങളുമായുള്ള ബന്ധം വ്യക്തമാണ്. ഉദാഹരണത്തിന്, ഖാദർ അദ്‌നാന്റെ കാര്യത്തിൽ, കാർസറൽ സംവിധാനങ്ങൾ അന്താരാഷ്ട്രതലത്തിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. നിരവധി നിരാഹാര സമരങ്ങൾക്ക് ശേഷമാണ് അദ്‌നാന്‍ മരണപ്പെടുന്നത്. സ്വയം ജീവനൊടുക്കിയാൽ അത് ആത്മഹത്യയായി കണക്കാക്കുമെന്ന് ഈജിപ്ത് പണ്ഡിതരുടെ ഫത്‍വ ഉണ്ടെന്ന് വരെ, നിരാഹാരത്തില്‍നിന്ന് പിന്തിരിപ്പിക്കാനായി, ഇസ്റാഈല്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചിരുന്നുവത്രെ. ഈ അടിച്ചമർത്തൽ സംവിധാനങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവയെ വേറിട്ടതായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് ഇതെല്ലാം കാണിക്കുന്നത്.

മുസ്‍ലിം രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും നിയമവും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുമാണ് ആധിപത്യം സ്ഥാപിക്കുന്നത്. ആത്മകഥകളും വിമർശനാത്മക പണ്ഡിതരുടെ കൃതികളും ഒഴികെ, ഈ തടവുകാർ എങ്ങനെ ജീവിക്കുന്നു, എന്തെല്ലാം കഷ്ടതകള്‍ അനുഭവിക്കുന്നു, എങ്ങനെ ചെറുത്തുനിൽക്കുന്നു, സമയം ചെലവഴിക്കാന്‍ എന്തെല്ലാം വഴികളാണ് അവര്‍ കണ്ടെത്തുന്നത് എന്നതിനെക്കുറിച്ചൊന്നും ആരും അന്വേഷിക്കാറില്ല. മുസ്‍ലിം രാഷ്ട്രീയ തടവുകാരുടെ ആന്തരികവും ആത്മീയവുമായ അനുഭവങ്ങളിലേക്ക് ഈ പുസ്തകം വളരെയധികം ശ്രദ്ധ കൊണ്ടുവരുന്നു. When Only God Can See എന്ന ഈ മഹത്തായ രചന അക്രമ വിവരണങ്ങൾക്ക് പുറമെ  ആത്യന്തികമായി ഒരു പ്രത്യാശയുടെ സന്ദേശമാണ് മുന്നോട്ട് വെക്കുന്നത്. ഭരണകൂട അക്രമങ്ങൾ - ജയിലിനുള്ളിലോ പുറത്തോ ആകട്ടെ - മനുഷ്യർക്ക് അവരുടെ അടിച്ചമർത്തലിനെ അതിജീവിക്കാൻ മാത്രമല്ല, തങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി അവരുടെ കഷ്ടപ്പാടുകളിൽ അർത്ഥം കണ്ടെത്താനും കഴിയുമെന്ന് ഇത് കാണിക്കുന്നു.

ഏറെ ഹൃദയസ്പർശിയായ ഈ കൃതി ലോകമെമ്പാടുമുള്ള മുസ്‍സിം രാഷ്ട്രീയ തടവുകാരുടെ സഹിഷ്ണുത, വിശ്വാസം, മൗനപ്രതിരോധം എന്നിവയെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നു. വേദനാജനകമായ അനേകം സത്യങ്ങളെ വെളിച്ചത്ത് കൊണ്ട് വരുന്നു എന്ന് മാത്രമല്ല, നാം എല്ലാം ഏറെ നിസ്സഹായരായി കാണുന്ന ആ തടവുകാരുടെ ആത്മീയ ശക്തിയും അന്തസ്സുും കൂടിയാണ് ഈ കൃതി വരച്ച് കാണിക്കുന്നത്. ദൈവ വിശ്വാസം കൊണ്ട് മാത്രം, അനീതിക്കെതിരെ ഏകരായ പോരാടുന്ന ഒരു പിടി മനുഷ്യരുടെ നേര്‍സാക്ഷ്യങ്ങള്‍ എന്ന് പറയാം.

വലാ ഖുസൈയും ആസിം ഖുറേഷിയും ഇംഗ്ലീഷിൽ രചിച്ച ഇത് അനീതിയെ അഭിമുഖീകരിക്കുമ്പോൾ ആത്മീയ സഹിഷ്ണുതയുടെ ആഴത്തിലുള്ള പര്യവേക്ഷണമായി മാറുകയാണ്. 234 പേജുകളുള്ള ഇത് 2024 ഏപ്രിൽ 20 ന് പ്ലൂട്ടോ പ്രസ്സ് ആണ് പ്രസിദ്ധീകരിച്ചത്. 2020 രൂപക്ക് പേപ്പർബാക്കായും 1806.63 രൂപക്ക് kindle പതിപ്പായും ഇത് ലഭ്യമാണ്. ഈ പുസ്തകം ഇതുവരെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടില്ല.

ലേഖകനെ കുറിച്ച്

മുഹമ്മദ് സുഫ്‌യാൻ എം.പി- ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അഖീദ & ഫിലോസഫി വിഭാഗത്തിലെ ഡിഗ്രി വിദ്യാര്‍ത്ഥി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter