ഭൂമി പൂജക്ക് എല്‍.കെ അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും ക്ഷണമില്ല
ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുമ്പായി ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജക്ക് ബാബരി മസ്ജിദ് തകർക്കാൻ മുമ്പന്തിയിലുണ്ടായിരുന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും ക്ഷണം ലഭിച്ചില്ലെന്ന് റിപ്പോർട്ട്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, മസ്ജിദ് തകർക്കാൻ നേതൃത്വം നൽകിയിരുന്ന മറ്റു രണ്ടു നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് തകര്‍ച്ചയുടെ ഗൂഢാലോചന കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും പ്രതികളാണ്. കഴിഞ്ഞയാഴ്ചയാണ് പ്രതിയായ അദ്വാനി വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസിന്റെ വിചാരണ നടപടികളില്‍ പങ്കെടുത്തത്. അതേസമയം പൂജയിൽ പങ്കെടുക്കേണ്ട പ്രധാന പൂജാരിയുടെ സഹായിക്കും മറ്റു 16 പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് ബാധിച്ചത് ചടങ്ങിനെ ബാധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter