അല്‍-അഖ്‌സ മസ്ജിദ് വിഷയം ചര്‍ച്ച ചെയ്ത ഫലസ്ഥീന്‍ ഗ്രാന്‍ഡ് മുഫ്തിയും പ്രധാന മന്ത്രിയും

 

ഇസ്രേയല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ജറൂസലമിലെയും അല്‍-അഖ്‌സ മസ്ജിദിലെയും വിഷയങ്ങള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്ത് ഫലസ്ഥീന്‍ പ്രധാനമന്ത്രി റാമി അല്‍-ഹംദല്ലയും ഫലസ്ഥീന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനും. കഴിഞ്ഞ ദിവസം നടന്ന് കൂടിക്കാഴ്ചയിലാണ് ജറൂസലമിലെയും അല്‍-അഖ്‌സ മസ്ജിദിലെയും സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തിയത്.
ഇസ്രയേലിന്റെ പ്രകോപനമായ പ്രവര്‍ത്തനങ്ങള്‍ക്കും അല്‍-അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ പുതുതായി നടത്താനിരിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ഹംദല്ല മുന്നറിയിപ്പ് നല്‍കി.
ഫലസ്ഥീന്‍ സമൂഹത്തിന് സുരക്ഷിതത്വം നല്‍കാന്‍ ഫലസ്ഥീന്‍ ക്രൂരതകള്‍ അന്താരാഷ്ട്രാ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
മസ്ജിദുമായി ബന്ധപ്പെട്ട ഇസ്രയേല്‍ നടത്താനുദ്ധേശിക്കുന്ന പദ്ധതികളെ തടയിടാനും അല്‍-അഖ്‌സക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കാനും ശ്രമം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫലസ്ഥീന്‍ ജനതയുടെയും നേതാക്കളുടെയും പ്രഥമ പരിഗണനയായും ഫലസ്ഥീനിന്റെ എക്കാലത്തെയുമുള്ള തലസ്ഥാനമായി ജറൂസലം അവശേഷിക്കാനും പ്രവര്‍ത്തനം തുടരുമെന്നും ഹംദല്ല പറഞ്ഞു.
അറബ് ലോകത്തിന്റെയും ലോക മുസ്‌ലിംകളുടെ നിരന്തരമായ പിന്തുണയിലൂടെയും ഐക്യദാര്‍ഢ്യത്തിലൂടെയുമാണ് ഫലസ്ഥീന്‍ മണ്ണ് പൂര്‍ണ്ണമായും മുസ്‌ലിംകള്‍ക്ക് അനുകൂലമായി ലഭിക്കുകയുള്ളൂ എന്ന് ഫലസ്ഥീന്‍ ഗ്രാന്‍ഡ് മുഫ്തി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter