ഡല്‍ഹി വംശഹത്യ:  മുസ്‌ലിം യുവാവിനെ ബോംബ് വച്ചുകെട്ടി ശരീരം ചിതറിച്ച്‌ കൊലപ്പെടുത്തിയതായി സഹോദരന്റെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട ഡല്‍ഹി വംശഹത്യയ്ക്കിടെ അന്‍വര്‍ കാസിം എന്ന യുവാവിനെ സംഘ്പരിവാര്‍ ശരീരത്തില്‍ ബോംബ് വച്ചുകെട്ടി പൊട്ടിച്ച്‌ ശരീരം ചിതറിച്ച്‌ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഡല്‍ഹി വംശഹത്യയ്ക്കിടെ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി ബോംബുകള്‍ ഉപയോഗിച്ചത് സംബന്ധിച്ച്‌ കാരവാന്‍ മാഗസിനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സലീമിന്റെ വാക്കുകൾ ഇങ്ങനെ, "ഫെബ്രുവരി 25ന് കാലത്ത് ഒന്‍പതിന് വീടിന് താഴെ നിലയിലുള്ള കടയിലെത്തിയതായിരുന്നു. പൊടുന്നനെ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്രയ്ക്കും ജഗദീഷ് പ്രദാനും മുദ്രാവാക്യം വിളിച്ചു ആയുധങ്ങളുമായി സംഘം അവിടെയെത്തിയെന്ന് സലീമിന്റെ മൊഴിയില്‍ പറയുന്നു. അവര്‍ കടയും വീടും തകര്‍ക്കാന്‍ തുടങ്ങി. സഹോദരന്‍ അന്‍വര്‍ കാസിം അവരെ തടയാന്‍ ശ്രമിച്ചു. അവര്‍ അവനെ മര്‍ദിക്കാന്‍ തുടങ്ങി. വീട്ടിനുള്ളില്‍ നിന്ന് ഭാര്യയും കുട്ടികളും നിലവിളിക്കുന്നുണ്ടായിരുന്നു. അവരെയും കൂട്ടി അടുത്തുള്ള ഹിന്ദു വീട്ടില്‍ അഭയം തേടി. അവിടെ നിന്ന് എല്ലാം കാണാമായിരുന്നു.

കാസിമിനെ അവര്‍ അടിച്ചു നിലത്തിട്ടിരുന്നു. ബാക്കിയുള്ളവര്‍ കട കൊള്ളയടിച്ചു. അടുത്തുള്ള വാഹനം കത്തിച്ചു. അവരില്‍ ഒരാള്‍ കാസിമിന് നേരെ രണ്ടു തവണ വെടിവച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ബോംബെടുത്ത് ശരീരത്തില്‍ കെട്ടിയശേഷം പെട്ടെന്നുതന്നെ ഓടി മറവില്‍ നിന്നു. ബോംബ് പൊട്ടി അവന്റെ ശരീരം ചിതറിത്തെറിക്കുന്നത് താന്‍ കണ്ടുവെന്നും സലീം പരാതിയില്‍ പറഞ്ഞു. 27ന് തന്നെ ഇതു സംബന്ധിച്ച്‌ പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സഹോദരൻ കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter