ഉയ്ഗൂര്‍ മുസ്ലികളെ നിരീക്ഷിക്കാൻ ചൈനീസ് സർക്കാറിന് സഹായം: വാവെയുടെ ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍ റദ്ദാക്കി ഫ്രഞ്ച് ഫുട്ബോൾ താരം അന്റോണിയോ ഗ്രീസ്മാൻ
പാരിസ്: ചൈനയിലെ ഉയ്ഗൂര്‍ മുസ്ലികളെ നിരീക്ഷിക്കാനും അവരെ കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് പൊലീസിന് കൈമാറാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈനീസ് സർക്കാറിനെ സഹായിച്ച പ്രമുഖ ചൈനീസ് കമ്പനി വാവെയുടെ മനുഷ്യത്വ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം അന്റോണിയോ ഗ്രീസ്മാൻ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍ റദ്ദാക്കി.

ഉയിഗൂര്‍ മുസ്ലിംകളെ നിരീക്ഷിക്കാനുള്ള കാമറകളും തിരിച്ചറിഞ്ഞാന്‍ ഉടന്‍ പൊലീസിനെ അറിയിക്കാനുള്ള അലര്‍ട്ട് സംവിധാനവും വാവെയുടെ സഹകരണത്തോടെ ചൈന സ്ഥാപിച്ച വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ലോകവ്യാപകമായി ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിന്‍റെ ചുവടുപിടിച്ചാണ് ഫുട്ബാള്‍ താരം നിലപാട് പ്രഖ്യാപിച്ചത്.

''വാവെയുടെ പങ്ക് ആശങ്കയുളവാക്കുന്നു. ഇതറിഞ്ഞ ഉടന്‍ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ്. നിങ്ങള്‍ക്കെതിരായ ആരോപണം നിങ്ങള്‍ നിഷേധിക്കുക മാത്രമല്ല, സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച്‌ ഈ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. മനുഷ്യാവകാശത്തെ ബഹുമാനിക്കാനും പീഡനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുമുള്ള സന്ദേശം നല്‍കുകയും വേണം'' -ഗ്രീസ്മാന്‍ കുറിച്ചു. ഫുട്ബാള്‍ താരത്തിന്‍റെ നടപടിയെ കായിക ലോകവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവേശത്തോടെ സ്വാഗതം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter