ജോർദാൻ താഴ് വര പിടിച്ചെടുക്കുമെന്ന പ്രഖ്യാപനം:  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്
യു.എൻ: ഒരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെട്ടാൽ വെസ്റ്റ്ബാങ്കിലെ ജോർദാൻ താഴ്‌വര കൂടി ഇസ്രായേലിൻറെ ഭാഗം ആക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയ്ക്കെതിരെ ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. ഇത്തരത്തിലുള്ള നീക്കങ്ങൾ തീർത്തും അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ തുടർന്നാൽ മേഖലയിൽ സമാധാനം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള ഒരു സ്ഥലം ഞാൻ കണ്ടിട്ടുണ്ട്." സമീപത്തുള്ള ജോർദാന്റെ മാപ്പിൽ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നെതന്യാഹു പരാമർശത്തിനെതിരെ നേരത്തെ അറബ് ലീഗ് പ്രത്യേക യോഗം ചേർന്നിരുന്നു. ഈ നടപടി തീർത്തും മേഖലയിൽ അശാന്തി വിതക്കാനുള്ള ശ്രമമാണെന്നും അറബ് ലീഗ് പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു. ഇസ്രായേൽ പലസ്തീൻ തർക്കം തുടരുന്ന വെസ്റ്റ്ബാങ്കിലെ മൂന്നിലൊരു ഭാഗം ആണ് ജോർദ്ദാൻ താഴ്‌വര. 65,000 ഫലസ്തീൻ പൗരൻമാരും 11,000 അനധികൃതമായി കുടിയേറിയ ഇസ്രായേൽ പൗരന്മാരുമാണ് ഇപ്പോൾ ഇവിടെയുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter