രാജ്യദ്രോഹക്കേസിൽ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെ പോലീസ് ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്‌ലാമോഫോബിയക്കെതിരേ പ്രതികരിച്ചതിന്റെ പേരിൽ കുവൈത്തിന് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സഫറുല്‍ ഇസ്‌ലാം ഖാനെ ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച് സ്‌പെഷ്യല്‍ സെല്‍ ആസ്ഥാനത്തെത്തിയതോടെയാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍ ചോദ്യം ചെയ്യലിന് വിധേയനായത്. രണ്ടു മണിക്കൂര്‍ നേരം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു.

വിവാദ പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണ്‍, ലാപ്‌ടോപ് എന്നിവ ഹാജരാക്കാനും നേരത്തെ പൊലിസ് സഫറുല്‍ ഇസ്‌ലാം ഖാനോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ 11.45നാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍ സ്‌പെഷ്യല്‍ സെല്‍ ഓഫിസിലെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 124 എ (രാജ്യദ്രോഹം), 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഗുരുതരമായ വകുപ്പുകൾ ചുമത്തിയെങ്കിലും സഫറുല്‍ ഇസ്‌ലാം ഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു പോലുള്ള കടുത്ത നടപടികളൊന്നും പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter