ഡൽഹി കലാപം  ദലിതരെ കൂടി ലക്ഷ്യംവെച്ചുള്ളത്: വെളിപ്പെടുത്തലുമായി ദ ക്വിന്റ്
ന്യൂഡല്‍ഹി: വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വ സമരക്കാർക്ക് നേരെ സംഘപരിവാർ ആക്രമികൾ നടത്തിയ കലാപം മുസ്‌ലിംകൾക്കെതിരെ മാത്രമല്ല ദലിതരെ കൂടി ലക്ഷ്യംവെച്ചുള്ളതായിരുന്നുവെന്ന് വെളിപ്പെടുത്തൽ. 'ദലിതരെ നിങ്ങള്‍ ആക്രമിക്കു, ഞങ്ങള്‍ ഒപ്പമുണ്ട്'- വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ മുഴങ്ങിക്കേട്ട ആക്രോശങ്ങൾ ഉദ്ധരിച്ചുകൊണ്ട് ദി ക്ലിന്റ് ആണ് സംഘപരിവാറിന്റെ ദലിത് വിരുദ്ധ മുഖം പുറത്തുകൊണ്ട് വന്നിരിക്കുന്നത്. കലാപത്തിനിടെ ദലിതര്‍ക്കെതിരെയും മുദ്രാവാക്യം മുഴക്കിയതായി കാണിച്ച്‌ ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് നിരവധി പരാതികള്‍ ലഭിച്ചതായി 'ദ ക്വിന്‍റ്' റിപ്പോര്‍ട്ട് ചെയ്തു.

'കപില്‍ മിശ്ര, നിങ്ങള്‍ വടികൊണ്ട് ആക്രമിക്കൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. മുസ്‌ലിംകളെ വടികൊണ്ട് ആക്രമിക്കൂ, ജാദവ് ദലിതരെ വടികൊണ്ട് ആക്രമിക്കൂ, ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണെ വടികൊണ്ട് ആക്രമിക്കൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്' ഇതായിരുന്നു തെരുവില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളിലൊന്ന്. 25ഓളം പേര്‍ അടങ്ങിയ സംഘം ഫെബ്രുവരി 23ന് മുഴക്കിയതാണിത്.

ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ദലിത് നേതാവിനെ വെട്ടിവീഴ്ത്തൂ എന്നു പറയുന്ന വീഡിയോയും  അംബേദ്കറിന്‍റെ ചിത്രവുമായെത്തിയ വനിത പ്രതിഷേധക്കാർക്കെതിരെ വെടിയുതിര്‍ത്തതും പെല്ലറ്റുകള്‍ പ്രയോഗിച്ചതും അംബേദ്കറിന്‍റെ പ്രതിമ ദൂരേക്ക് വലിച്ചെറിഞ്ഞതുമെല്ലാം കലാപത്തിലെ ദളിത് വിരുദ്ധ സമീപനത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആള്‍ക്കൂട്ടം വടിയും കുപ്പികളും കല്ലും ഉപയോഗിച്ച്‌ ദലിത് വിഭാഗത്തിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter