രഞ്ജന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്തു: സഭയിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി വിധി പുറപ്പെടുവിച്ച സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ. ഷെയിം ഷെയിം എന്നു പറഞ്ഞാണ് സഭയിലെത്തിയ ഗൊഗോയിയെ പ്രതിപക്ഷം വരവേറ്റത്. ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോയി. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തിയത്. 'അങ്ങേഅറ്റം ഗൗരവകരമായ, മുമ്പൊന്നുമുണ്ടാകാത്ത കുറ്റമാണിത്. ഭരണഘടനക്കു മേലുള്ള മാപ്പര്‍ഹിക്കാത്ത പ്രഹരമാണിത്'- കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി. ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ മുൻ സുപ്രീംകോടതി ജഡ്ജി മാരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ജനതയുടെ അവസാന പ്രതീക്ഷയും തകരുന്നു എന്നായിരുന്നു പ്രധാന വിമർശനങ്ങളിലൊന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter