തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് മുസ്‌ലിമായതിന്റെ പേരില്‍: തബ്‌രീസ് അന്‍സാരിയുടെ ഭാര്യ

ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റമാരോപിച്ച് ശംസ് തബ് രീസ് അന്‍സാരിയെ ഏഴ് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുയും കൊലപ്പെടുത്തുകയും ചെയ്തത് മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണെന്ന് തബ്‌രീസ് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീന്‍.തങ്ങള്‍ക്ക് നീതിയാണ് കിട്ടേണ്ടതെന്നും കൊല്ലപ്പെടാന്‍ തക്ക തെറ്റൊന്നും തന്റെ ഭര്‍ത്താവ് ചെയ്തിട്ടില്ലെന്നും ഷഹിസ്ത പറയുന്നു.

പൂനെയില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു 22 കാരനായ തബ്‌രീസ്. രണ്ട് മാസം മുമ്പാണ് തബ് രീസിന്റെ വിവാഹം കഴിഞ്ഞത്. പെരുന്നാള്‍ കൂടാന്‍ നാട്ടിലെത്തിയതായിരുന്നു തബ്‌രീസ്. ജൂണ്‍ 17 ന് അമ്മാവന്റെ വീട്ടില്‍  നിന്ന് മടങ്ങുമ്പോഴായിരുന്നുസംഭവം. അന്ന് തബ്‌രീസ് ഷഹിസ്തയെ വിളിച്ച് എത്താന്‍ വൈകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അന്ന് തബ്‌രീസ് വീട്ടിലേക്കെത്തിയില്ല.പിറ്റേന്ന് പുലര്‍ച്ചെ  പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് തബ്രീസ് വിളിച്ചത്. തന്നെ  ഒരു കൂട്ടം പേര്‍ ചേര്‍ന്ന് കള്ളനെന്ന് വിളിച്ച് മര്‍ദിച്ചെന്നും ഇപ്പോള്‍ പോലീസ് സ്‌റ്റേഷനിലാണുള്ളതെന്നും തബ്‌രീസ് പറഞ്ഞിരുന്നു.

പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അവശനിലയിലായ വേദന കൊണ്ട് പിടയുന്ന തബ്‌രീസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞിട്ടും പോലീസുകാര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
അബോധവസ്ഥയിലായ അദ്ധേഹം ജയിലില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter