ചോരയൊലിക്കുന്ന കശ്മീരില്‍നിന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്ത്
bloody ഇന്ത്യയിലെ പ്രിയ ജനങ്ങളെ, അഭിവാദ്യങ്ങള്‍! ഞാന്‍ സിറിയയോ ഫലസ്തീനോ ഗാസയോ അല്ല. ദൈവം എന്നെ ഭൂമിയിലെ സ്വര്‍ഗമായാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷെ, ഞാനിപ്പോഴും ജീവിക്കുന്ന ഒരു നരകമായി ശേഷിക്കുന്നു. പറഞ്ഞുപൂര്‍ത്തിയാവാത്ത ഒരു കഥപോലെ. എന്നും രക്തമൊലിച്ചുകൊണ്ടിരിക്കുകയാണ് എന്റെ മേനി. നിങ്ങളുടെ രാജ്യം അതിക്രൂരമായി എന്നെ കീഴടക്കിവെച്ചു. സൈന്യത്തെ ഇറക്കിവിട്ട് എന്റെ പാവപ്പെട്ട ജനങ്ങള്‍ക്ക് ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമര്‍ത്തി ഇല്ലാതെയാക്കി. ഇതിനകം പതിനായിരക്കണക്കിന് എന്റെ കുഞ്ഞുമക്കളെയാണ് സൈന്യം കശാപ്പ് ചെയ്തുകഴിഞ്ഞത്. അതുകൊണ്ടുതന്നെ, എന്റെ ഈ ഭൂമിയില്‍ തീരെ വിലയില്ലാത്ത സാധനം മനുഷ്യന്റെ പച്ചച്ചോരയാണ്. എന്റെ കൊച്ചുകുട്ടികള്‍പോലും ഇന്ന് വളര്‍ന്നുവലുതാവുന്നത് അവരുടെ വീടുകള്‍ക്കുമുമ്പില്‍ പരന്നുകിടക്കുന്ന ഖബര്‍സ്ഥാനുകള്‍ നോക്കിയാണ്. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ മാനം നഷ്ടപ്പെട്ടവരായിട്ടാണ് അവരുടെ ജീവിതം തള്ളിനീക്കുന്നത്. എന്റെ ഭൂമിയിലെ എല്ലാം വിശദീകരിക്കാനാകാത്ത വിധം ദു:ഖം തളം കെട്ടി നില്‍ക്കുന്ന ദുരന്ത കഥകളായി മാറിയിരിക്കുന്നു. വീടുകളും പട്ടണവും അങ്ങാടിയും മാര്‍ക്കറ്റും എല്ലാം... നിങ്ങളുടെ രാജ്യം എന്തുകൊണ്ട് ഇത്തരം പൈശാചിക വൃത്തികളുടെ പേരിലൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ലായെന്നതില്‍ എനിക്ക് അല്‍ഭുതമുണ്ട്. യു.എന്നിന്റെ ഇന്റര്‍നാഷ്‌നല്‍ കോര്‍ട്ടിനുമുമ്പില്‍ കൊണ്ടുവരപ്പെടാന്‍മാത്രം ഒരു വലിയ വിഷയമല്ലേ ഇത്? കഴിഞ്ഞ ആറു ദശകങ്ങളായി എന്റെ അഞ്ചു ലക്ഷത്തോളം വരുന്ന യുവാക്കളെയാണ് ഇതിലൂടെ എനിക്ക് നഷ്ടമായിരിക്കുന്നത്. പിന്നെ, മറ്റൊരുപാട് നാശനഷ്ടങ്ങളും. എല്ലാംകൂടി വെച്ചുനോക്കുമ്പോള്‍ ലോക കോടതിയില്‍തന്നെ ഇത് ചര്‍ച്ചക്കുവരേണ്ടതാണെന്നു തോന്നിപ്പോവുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നിങ്ങളുടെ മാധ്യമങ്ങളും വിഷയത്തെ വളരെ പക്ഷപാതിത്തപരമായിട്ടാണ് അവതരിപ്പിച്ചത്. അവ എന്റെ ശബ്ദം മുഖവിലക്കെടുക്കുകയോ എന്നെ പിന്തുണക്കുകയോ ചെയ്തില്ല. എന്നല്ല, പകരം നിങ്ങളുടെ രാജ്യം നടത്തുന്ന പൈശാചിക കടന്നാക്രമണങ്ങളെ മറച്ചുവെക്കാനാണ് അവ ശ്രമിച്ചത്. ദിവസവും മരിച്ചുവീഴുന്ന എന്റെ പാവപ്പെട്ട കുട്ടികളെക്കുറിച്ച വാര്‍ത്തകള്‍ നിങ്ങളുടെ ലോക്കല്‍ പേജില്‍ പോലും സ്ഥാനം പിടിക്കുന്നില്ല. വാര്‍ത്ത കൊടുക്കുകയാണെങ്കില്‍തന്നെ വളരെ നിസ്സാരമാക്കിയാണ് നല്‍കുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ കൃത്യങ്ങളെക്കുറിച്ച് നിങ്ങള്‍പോലും അറിയാതെ പോകുന്നത്. എന്റെ ഭൂമിയെക്കുറിച്ച വസ്തുകള്‍ ഇപ്പോഴും അവ്യക്തമായി മറഞ്ഞുതന്നെ കിടക്കുകയാണ്. എന്റെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, തങ്ങള്‍ക്കുമുമ്പിലെ ദുരന്തങ്ങള്‍ കാണുമ്പോള്‍ തങ്ങള്‍ ജീവിച്ചില്ലായിരുന്നുവെങ്കില്‍ എന്ന് അവര്‍ ചിന്തിച്ചുപോകുന്നു. അത്രമാത്രം അതി ദാരുണമായ ഒരു രീതിയിലാണ് അവരെല്ലാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ വേദനകള്‍ കേള്‍ക്കാനോ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനോ ആരുംതന്നെയിന്ന് ഇല്ല. ഇന്ത്യയുടെ കടന്നാക്രമണത്തിനു മുമ്പില്‍ എന്റെ ഭാവി തീര്‍ത്തും അനിശ്ചിതത്ത്വത്തിലായിരിക്കയാണ്. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. ആയുധംകൊണ്ടൊന്നും ഇന്ത്യക്ക് ഒരിക്കലും എന്നെ കീഴടക്കാനാവില്ല. അവര്‍ എത്രമാത്രം എന്റെ ജനങ്ങളെയാണോ കൊന്നൊടുക്കുന്നത് അത്രകണ്ട് അവര്‍ സ്വന്തം ശത്രുക്കളെയാണ് വാരിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. ഇനി, ഇന്ത്യ എന്റെ ജനങ്ങളെ മൊത്തമായും കൊന്നുകളഞ്ഞാലും ഈയൊരു പ്രശ്‌നം തേയ്ച്ചുമായ്ച്ചുകളയാന്‍ ഒരിക്കലും തന്നെ സാധ്യമല്ല. എത്ര കാലം ഈ അന്ധമായ കണ്ണുകളെ തിരിച്ചുപിടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും? നിങ്ങളുടെ അഭിമാന പാത്രങ്ങളായ സൈന്യം നിരപരാധികളായ എന്റെ ചെറുപ്പക്കാരെ കൊന്നാണ് അതിന്റെ അഭിമാനം നടപ്പാക്കുന്നത്. രക്തപ്പുഴ ഇപ്പോഴും ഒഴുകുകതന്നെയാണ്. ജനങ്ങള്‍ കൂട്ടിലകപ്പെട്ടപോലെ, പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തിലാണിന്നുള്ളത്. കര്‍ഫ്യൂ ചുമത്തപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റും മറ്റു വിവര കൈമാറ്റ മാര്‍ഗങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു. ആംബുലന്‍സുകളും പത്രപ്രവര്‍ത്തകരും പോലും നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ പതിനഞ്ചു ദിവസമായി അതിദാരുണമായ കൊലകള്‍ക്കാണ് എന്റെ മണ്ണ് സാക്ഷിയായിരിക്കുന്നത്. ചെറുപ്പക്കാരും കുട്ടികളും സിവിലിയന്മാരുമാണ് ഇതിന് ഇരയായിരിക്കുന്നത്. കൊല്ലപ്പെടാന്‍ മാത്രം അവര്‍ ചെയ്ത ഏറ്റവും വലിയ അപരാധം എന്നത് ഇന്ത്യയുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ കല്ലുവാരിയെറിഞ്ഞ് സ്വന്തം ജീവിതത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. ഈ കല്ലുകള്‍ക്കു പകരമായി അവര്‍ക്കു നേരെ വരുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ ബുള്ളറ്റുകളും പെല്ലറ്റു പ്രയോഗവുമാണ്. ഈ പ്രതിരോധത്തിന്റെ കല്ലേറ് നിങ്ങളുടെ ഒരു പട്ടാളക്കാരന്റെ പോലും ജീവനെടുത്തിട്ടില്ലായെന്നത് ഓര്‍ക്കണം. അതേസമയം നിങ്ങളുടെ പട്ടാളത്തിന്റെ ബുള്ളറ്റുകള്‍ ആയിരക്കണക്കിന് കുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ഒരുപക്ഷെ, നിങ്ങള്‍ക്ക് സംതൃപ്തി പകര്‍ന്നേക്കാം. പക്ഷെ, ഇതൊന്നും നിങ്ങള്‍ക്ക് ഉപകാരപ്പെടില്ലായെന്നത് തീര്‍ച്ചയാണ്. എന്റെ ജനത നിങ്ങളെ വെറുതെ വിടില്ല. പേടിയെന്നൊന്നുതന്നെയില്ലാത്ത ഒരു വിഭാഗത്തെ ഇന്ത്യക്ക് എങ്ങനെയാണ് ഇല്ലായ്മ ചെയ്യാന്‍ കഴിയുക? ഇല്ല, ഒരിക്കലും അതിനു കഴിയില്ല. എന്റെ ജനതക സ്വതന്ത്ര്യത്തിന്റെ കൊടി ആകാശത്തിലേക്കുയര്‍ത്തും. ഇന്ത്യയുടെ ചോര രാഷ്ട്രീയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരുടെ കണ്ണിലുടെത്തന്നെ അവരുടെ പ്രശ്‌നം പഠിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരില്‍പ്പെട്ട ഒരാളോടു നേരിട്ടുതന്നെ അവരനുഭവിക്കുന്ന വേദനകളും വിവേചനങ്ങളും ചോദിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാവും അതിന്റെ തീവ്രത എത്രമാത്രമുണ്ടെന്ന്. എന്റെ ജനത തെരുവിലിറങ്ങി യാതൊരു പ്രശ്‌നത്തിനും തന്നെ മുതിരുന്നില്ല. മറിച്ച്, ആദരണീയനായ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വാഗ്ദാനം ചെയ്ത ഒരു സംഗതി ചോദിക്കുക മാത്രമാണ് ചെയ്യുന്നത്. അതവരുടെ അവകാശവുമാണ്. അതവര്‍ക്ക് ലഭിക്കേണ്ടതുമുണ്ട്. അവിടത്തെ ക്ലേശങ്ങളെ മനസ്സിലാക്കാന്‍ ദൂരെയില്‍നിന്നും ഒരിക്കലും സാധ്യമല്ല. ആയതിനാല്‍, നിങ്ങളുടെ ബോളിവുഡ് സിനിമകള്‍ ഒന്നു മാറ്റിവെച്ച് എന്റെ ഭൂമിയിലേക്കൊന്ന് കടന്നുവരിക. എന്റെ സിറ്റികളിലൂടെയും ഗ്രാമങ്ങളിലൂടെയുമെല്ലാം ഒന്ന് നടന്നുനോക്കൂക. തകര്‍ന്നുകിടക്കുന്ന വീടുകളും പാലങ്ങളും കെട്ടിടങ്ങളും ധാരാളമായി കാണാം. വിശാലമായി പരന്നുകിടക്കുന്ന ശ്മശാനങ്ങളും കാണാം. ധാരാളം പാവങ്ങളുടെ തകര്‍ന്നുപോയ സ്വപ്‌നങ്ങളാണിതെന്ന് അപ്പോള്‍ ബോധ്യമാവും. ഇവ്വിഷയത്തിലെ ഒരു ശാശ്വത പരിഹാരത്തിനുവേണ്ടി എന്റെ ജനങ്ങള്‍ കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുട്ടികളുടെ കരച്ചിലിന് ഏറെ അര്‍ത്ഥങ്ങളുണ്ട്. ആ ഹൃദയങ്ങളുടെ തേങ്ങളുകളാണ് ഈ വിഷയത്തിന്റെ നോവിനെ തീവ്രമാക്കുന്നത്. ഏതായാലും, പ്രമുഖ ഇംഗ്ലീഷ് കവി ഷെല്ലിയുടെ വാക്കുകളോടെ ഞാന്‍ എന്റെ കണ്ണീരില്‍ ചാലിച്ച കത്ത് ഇവിടെ അവസാനിപ്പിക്കുന്നു; 'എന്നെ ഒരു തിരമാല പോലെ, ഇല പോലെ, മേഖം പോലെ ഉയര്‍ത്തുക. ഞാന്‍ ജീവിതത്തിന്റെ മുള്‍വേലികളില്‍ പോയി പതിക്കാം. അങ്ങനെ, രക്തം വാര്‍ന്നൊഴുകട്ടെ.' ആത്മാര്‍ത്ഥതയോടെ, ഡോ. ആസ്വിഫ് ശാഹ് (പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter