സര്‍വകലാശാലയില്‍ ക്ലാസ് തുടങ്ങാന്‍ സാഹചര്യമൊരുക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അധികൃതര്‍
  uniഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിതക് വെമുലയുടെ മരണത്തെ തുടര്‍ന്ന് പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിന്റെ രാജിക്കുള്ള സമ്മര്‍ദ്ദം ശക്തമാക്കി. അതേസമയം ക്ലാസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ തയ്യാറാണെന്നും കാണിച്ച് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഭരണ വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചു. വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ചത് വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിന്റേയും മന്ത്രി ദത്താത്രേയയുടേയും തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന വാദം വിദ്യാര്‍ഥികള്‍ ശക്തമായ രീതിയില്‍ തന്നെയാണ് മുന്നോട്ടുവെക്കുന്നത്. പ്രശ്‌നം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച കേന്ദ്ര സര്‍വകലാശാല സന്ദര്‍ശിക്കാനെത്തുന്നുണ്ട്. അതേസമയം ദലിത് വിദ്യാര്‍ഥികളായ രോഹിതിനും മറ്റ് നാലു പേര്‍ക്കുമെതിരെ സര്‍വകലാശാല നടപടി സ്വീകരിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter