ആംബുലന്‍സിലെത്തിച്ച നവജാത ശിശുവിനെതിരെ വര്‍ഗീയ പരാമര്‍ശം സംഘപരിവാര്‍ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു

മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി എത്തിച്ച വെറും പതിനഞ്ച് ദിവസമായ കുഞ്ഞിനെതിരെ വര്‍ഗീയ ആക്ഷേപം ചൊരിഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

മനുഷ്യത്വവും സ്‌നേഹവും മുന്‍ നിറുത്തി എല്ലാവരും കുട്ടിയുടെ രക്ഷക്കായി വഴിമാറിയപ്പോഴാണ് നവജാത ശിശുവിനെ  കുറിച്ച് ജിഹാദിയുടെ വിത്തെന്ന് ബിനില്‍ സോമസുന്ദരം എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫൈസ്ബുക്കിലൂടെ വര്‍ഗീയ ആക്ഷേപം നടത്തിയത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

എറണാകുളം നെടുങ്കണ്ടത്ത് വെച്ചാണ് എറണാകുളം  കടവൂര്‍ സ്വദേശിയായ ബിനിലിനെ നെടുങ്കണ്ടത്ത് വെച്ചാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
153 എ, 505,295 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter