രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് മോദി, എന്നാല്‍ എന്റെ മകനെവിടെയെന്ന് ചോദിച്ച് നജീബിന്റെ ഉമ്മ

രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന കാമ്പയിനുമായി മോദിയെത്തിയപ്പോഴാണ് ജെ.എന്‍.യുവില്‍ നിന്ന് കാണാതായ തന്റെ മകനെവിടെയെന്ന് ചോദിച്ച് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന (ചൗക്കിദാര്‍ ചോര്‍ ഹെ) എന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലുള്ള കാമ്പയിനിന് പ്രതികരണമെന്നോണമാണ് മോദി പുതിയ കാമ്പയിനുമായെത്തിയത്. ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്രമോദി എന്നു തിരത്തിയെത്തിയപ്പോഴാണ് നജീബിന്റെ ഉമ്മ തന്റെ മകനെ കുറിച്ച് ചോദിച്ചത്.

അയല്‍രാജ്യമായ പാകിസ്ഥാന്റെ പിടിയിലായിരുന്ന കമാന്‍ണ്ടര്‍ അഭിനന്ദ് വര്‍ധ്മാനെ ഇമ്രാന്‍ ഖാന്‍ വിലപേശാതെ മോചിപ്പിക്കാന്‍ തയ്യാറായപ്പോഴും ഫാത്തിമ നഫീസ ട്വിറററില്‍ പ്രതികരണവുമായെത്തിയിരുന്നു.ശത്രുരാജ്യം കൊണ്ടു പോയ നമ്മുടെ സൈനികനെ തിരിച്ചു തന്നു. സ്വന്തം രാജ്യം കൊണ്ടു പോയ എന്റെ മകനെ എപ്പോള്‍ തിരിച്ചു തരുമെന്നായിരുന്നു ഫാത്തിമ നഫീസയുടെ പ്രതികരണം.
താന്‍ കാവല്‍ക്കാരനെന്ന പേര് മാറ്റിയതിന് പല മുതലാളിമാരും പേര് മാറ്റിയതില്‍ വെട്ടിലായിരിക്കുകയാണ് നരേന്ദ്രമോദി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter