പാൽഘറിലെ സന്യാസിമാരുടെ കൊലപാതകം: 101 പേര്‍ അറസ്റ്റില്‍, പ്രതികളിൽ ഒരു മുസ്‌ലിം പോലുമില്ല
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 101 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരു മുസ്ലിം പോലുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. അതുകൊണ്ടുതന്നെ സംഭവത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചിലര്‍ സംഭവത്തില്‍ ദിവാസ്വപ്നം കാണുകയാണ്. ഇത് അത്തരം രാഷ്ട്രീയക്കളികള്‍ക്കുള്ള സമയമല്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 16നാണ് രണ്ട് സന്ന്യാസിമാരും അവരുടെ ഡ്രൈവറും ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെടുന്നത്. മുംബൈയിലെ കാൻഡിവിലിയിൽ നിന്ന് സിൽവാസ്സയിലേക്ക് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാനായിരുന്നു ഇവരുടെ യാത്ര.

മുസ്‌ലിംകൾ സന്യാസിമാരെ കൊലപ്പെടുത്തി എന്ന തരത്തിൽ വലിയ വർഗീയ പ്രചരണമായിരുന്നു ഹിന്ദുത്വശക്തികൾ നടത്തിയിരുന്നത്. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ കൃത്യമായ ഇടപെടലോടെ വർഗീയ പ്രചരണം പൊളിയുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter